പി.എൻ.ബി ഹൗസിങ് ഫിനാൻസിെൻറ 4000 കോടിയുടെ ഇടപാടിന് സെബി വിലക്ക്

മുംബൈ: പി.എൻ.ബി ഹൗസിങ് ഫിനാൻസിെൻറ 4000 കോടി രൂപയുടെ ഇടപാടിന് താൽക്കാലിക വിലക്കുമായി സെബി. കാർലി ഗ്രൂപ്പിന് ഓഹരി വിൽക്കാനുള്ള ഇടപാടിനാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പി.എൻ.ബി ബാങ്കിന് സെബി കത്തയച്ചു.

കാർലി ഗ്രൂപ്പിെൻറ നേതൃത്വത്തിലുള്ള സ്വകാര്യ നിക്ഷേപകർക്ക് കമ്പനി ഓഹരികൾ കൈമാറാനായിരുന്നു പി.എൻ.ബി ഹൗസിങ് ഫിനാൻസിെൻറ നീക്കം. ഇതിന് അംഗീകാരം വാങ്ങുന്നതിനായി എക്ട്രാ ഓർഡിനറി ജനറൽ മീറ്റിങ്ങും കമ്പനി വിളിച്ചു. ജൂൺ 22നായിരുന്നു മീറ്റിങ് വിളിച്ചിരുന്നുത്. ഇടപാട് നടന്നാൽ പി.എൻ.ബി ഹൗസിങ് ഫിനാൻസിൽ പഞ്ചാബ് നാഷണൽ ബാങ്കിെൻറ ഓഹരി പങ്കാളിത്തം 26 ശതമാനത്തിൽ താഴെയായി ചുരുങ്ങും.

ഓഹരി വിൽപനയോട് കമ്പനിയിലെ ചെറിയൊരു വിഭാഗം ഓഹരി ഉടമകൾ എതിർപ്പറയിച്ചിരുന്നുവെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് സെബി വിലക്കും വരുന്നത്. അതേസമയം, സെബിയുടെ നിയമങ്ങൾ പാലിച്ചാണ് ഓഹരി വിൽപ്പനക്കൊരുങ്ങിയതെന്നാണ് പി.എൻ.ബി ഹൗസിങ് ഫിനാൻസ് ബോർഡ് ഓഫ് ഡയറക്ടേഴ്സിെൻറ വാദം. 

Tags:    
News Summary - SEBI halts PNB Housing Finance's Rs 4,000 crore deal with Carlyle group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT