സ്വർണവിലയിൽ വീണ്ടും വർധന; തുടർച്ചയായ രണ്ടാം ദിവസവും വില ഉയർന്നു

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 50 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 9075 രൂപയായി ഉയർന്നു. പവന്റെ വില 400 രൂപ ഉയർന്ന് 72,600 രൂപയായി. ലോക വിപണിയിലും സ്വർണത്തിന്റെ വില ഉയർന്നിട്ടുണ്ട്.

സ്​പോട്ട് ഗോൾഡിന്റെ വില 2.4 ശതമാനമാണ് ഉയർന്നത്. ഔൺസിന് 3,413.29 ഡോളറായാണ് വില ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കുകളും ഉയർന്നു. മൂന്ന് ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 3422.8 ഡോളറായാണ് ഉയർന്നത്. ചൈന വൻതോതിൽ സ്വർണത്തിൽ നിക്ഷേപിക്കുന്നത് വില ഉയരുന്നതിനുള്ള കാരണമാണ്. ഈ വർഷം സ്വർണവില 4000 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനം.

ബുധനാഴ്ച ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ യു.എസ് കേന്ദ്രബാങ്കിന്റെ വായ്പനയം പ്രഖ്യാപിക്കും. ഇത് വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് നഷ്ടമുണ്ടായി. 80,000 പോയിന്റിന് മുകളിലാണ് ബോംബെ സൂചിക സെൻസെക്സിലെ വ്യാപാരം. നിഫ്റ്റി 24,000 പോയിന്റിന് മുകളിലും വ്യാപാരം നടത്തുന്നു. 

Tags:    
News Summary - Gold rises again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT