കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 15 രൂപയുടെ വർധനയാണ് ഉണ്ടായത്. 9265 രൂപയായാണ് സ്വർണവില വർധിച്ചത്. പവന്റെ വില 120 രൂപയും വർധിച്ചു. 74,120 രൂപയായാണ് വർധിച്ചത്.
ലോകവിപണിയിലും വ്യാഴാഴ്ച സ്വർണവില വർധിച്ചു. മിഡിൽ ഈസ്റ്റിൽ ഉടലെടുത്ത സംഘർഷസാധ്യതയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. സ്പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനം ഉയർന്ന് 3,376.48 ഡോളറായി ഉയർന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചർനിരക്ക് 0.4 ശതമാനം ഉയർന്ന് 3,393.70 ഡോളറായി.
ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റിയിൽ 0.26 ശതമാനം നഷ്ടമുണ്ടായപ്പോൾ സെൻസെക്സിൽ 0.27 ശതമാനം നഷ്ടമുണ്ടായത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകളിൽ ഇത്തവണയും മാറ്റം വരുത്തിയില്ല.
പലിശനിരക്കുകൾ ഫെഡറൽ റിസർവ് കുറച്ചിരുന്നുവെങ്കിൽ അത് ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്താവുമായിരുന്നു. വരും ദിവസങ്ങളിൽ സ്വർണവിലയേയും ഫെഡറൽ റിസർവ് പലിശനിരക്ക് സ്വാധനീച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.