കൊച്ചി: കേരളത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിന് 20 രൂപയുടെ വർധനവാണ് ഉണ്ടായത്. 9080 രൂപയായാണ് വില ഉയർന്നത്. പവന്റെ വില 160 രൂപ കൂടി. 72,640 രൂപയായാണ് പവന്റെ വില കൂടിയത്. കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണവിലയിൽ മാറ്റം വന്നിരുന്നു. രാവിലെയും വൈകുന്നേരത്തും സ്വർണവില ഉയർന്നിരുന്നു.
ആഗോള വിപണിയിൽ നാലാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലേക്ക് സ്വർണം വീണു. ഡോളർ നിരക്കിൽ നേരിയ ഉയർച്ച രേഖപ്പെടുത്തി. ആറ് ആഴ്ചക്കിടയിലെ തകർച്ചയിൽ നിന്നാണ് ഡോളർ ഇൻഡക്സ് കഴിഞ്ഞ ദിവസം കരകയറിയത്. യു.എസ്-ചൈന വ്യാപാര കരാർ സംബന്ധിച്ച അനിശ്ചിതത്വം സ്വർണവിലയെ വരും ദിവസങ്ങൾ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
സ്പോട്ട് ഗോൾഡിന്റെ വില 0.3 ശതമാനം താഴ്ന്ന് 3,369.98 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 3,390 ഡോളറായി തുടരുകയാണ്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങും തമ്മിൽ ഈയാഴ്ച സംസാരിക്കുന്നുണ്ട്. ഈ ചർച്ചകളിൽ പോസിറ്റീവായ പുരോഗതിയുണ്ടായാൽ അത് സ്വർണവിലയെ സ്വാധീനിക്കും.
ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റിയിൽ 72 പോയിന്റ് നഷ്ടം രേഖപ്പെടുത്തിയപ്പോൾ ബോംബെ സൂചിക സെൻസെക്സിലെ നഷ്ടം 328 പോയിന്റാണ്. ഇന്ത്യയുടെ സാമ്പത്തികസ്ഥിതി മികച്ചതാണെങ്കിലും ആഗോള സാഹചര്യങ്ങളാണ് ഇന്ത്യൻ ഓഹരി വിപണികളെ സ്വാധീനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.