കൊച്ചി: കേരളത്തിൽ വീണ്ടും സ്വർണവില ഉയർന്നു. ഗ്രാമിന് 30 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8950 രൂപയായാണ് ഉയർന്നത്. പവന്റെ വില 240 രൂപ ഉയർന്നു. 71,600 രൂപയായാണ് പവൻ വില കൂടിയത്.
അതേസമയം, അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നിട്ടുണ്ട്. സ്പോട്ട് ഗോൾഡിന്റെ വില 0.5 ശതമാനം ഉയർന്ന് ഔൺസിന് 3,305 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചറായി 3,329.80 ഡോളറായി ഉയർന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ ശക്തമാകുന്നതും സ്റ്റീലിന് ഉൾപ്പടെ അധിക നികുതി ഏർപ്പെടുത്താനുള്ള ഡോണൾഡ് ട്രംപിന്റെ തീരുമാനം വരും ദിവസങ്ങളിലും സ്വർണവില ഉയർത്തുമെന്ന് ആശങ്കയുണ്ട്.
ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന്റെ തീരുവ ഉയർത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായാണ് സ്റ്റീലിന്റെ തീരുവ ഉയർത്തിയത്. അതേസമയം, ഡോളർ ഇൻഡക്സിൽ 0.2 ശതമാനം ഇടിവുണ്ടായി. ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്.
നിഫ്റ്റി 81 പോയിന്റ് നഷ്ടത്തോടെ 24,669ലാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെൻസെക്സിൽ 236 പോയിന്റ് നഷ്ടമുണ്ടായി. ഉയർന്ന ജി.ഡി.പി വളർച്ച സംബന്ധിച്ച പ്രവചനങ്ങൾക്കിടയിലും ഡോണാൾഡ് ട്രംപിന്റെ നടപടികൾ തന്നെയാണ് ഇന്ത്യൻ ഓഹരി വിപണികളേയും നെഗറ്റീവായി സ്വാധീനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.