കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. പവന് 480 രൂപയുടെ കുറവാണ് ഉണ്ടായത്. 63,600 രൂപയായാണ് വില കുറഞ്ഞത്. ഗ്രാമിന് 60 രൂപയുടെ കുറവുണ്ടായി. 7950 രൂപയായാണ് കുറഞ്ഞത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ കുറവുണ്ടാവുന്നത്. ദിവസങ്ങൾക്ക് ശേഷം ഒരു ഗ്രാം സ്വർണത്തിന്റെ വില 8000 രൂപക്ക് താഴെയെത്തി.
അന്താരാഷ്ട്ര വിപണിയിൽ കൊമെക്സ് ഗോൾഡിന്റെ വില ഔൺസിന് 2,875.4 ഡോളറാണ്. സ്പോട്ട് ഗോൾഡിന്റെ വില 2,864.6 ഡോളറായും ഇടിഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഡോളർ ഇൻഡക്സ് എത്തിയിരുന്നു. മിക്ക കറൻസികൾക്കെതിരെയും ഡോളർ കരുത്ത് കാട്ടി. ഇത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
ഇന്ത്യൻ ഓഹരി വിപണികൾ വൻ നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബി.എസ്.ഇ സെൻസെക്സ് 1,015 പോയിന്റ് ഇടിഞ്ഞ് 73,597.70ത്തിലെത്തി. 1.36 ശതമാനം നഷ്ടമാണ് ഉണ്ടായത്. നിഫ്റ്റി 317 പോയിന്റാണ് ഇടിഞ്ഞത്. 22,227.90 ത്തിലാണ് നിഫ്റ്റിയിൽ വ്യാപാരം പുരോഗമിക്കുന്നത്.
ബാങ്കിങ്, ഐ.ടി ഓഹരികളുടെ ഇടിവാണ് വിപണിയെ പ്രതികൂലമായി ബാധിക്കുന്നത്. ജി.ഡി.പി സംബന്ധിച്ച കണക്കുകൾ പുറത്ത് വരുന്നതിന് മുന്നോടിയായി നിക്ഷേപകർ കരുതലെടുക്കുന്നതും വിപണിയെ ബാധിക്കുന്നുണ്ട്. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യത്തിൽ 5.87 ലക്ഷം കോടിയുടെ കുറവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.