കൊച്ചി: പത്തുദിവസത്തെ ഇടവേളക്കുശേഷം സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. വ്യാഴാഴ്ച ഗ്രാമിന് 35 രൂപ വർധിച്ച് 8070ഉം പവന് 280 രൂപ വർധിച്ച് 64,560 രൂപയുമായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജി.എസ്.ടിയും ഉൾപ്പെടെ സംസ്ഥാനത്ത് ഒരുപവൻ സ്വർണം വാങ്ങണമെങ്കിൽ 70,000 രൂപക്ക് മുകളിൽ നൽകണം.
ഫെബ്രുവരി 11നാണ് അവസാനമായി സ്വർണത്തിന് റെക്കോഡ് വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 8060 രൂപയും പവന് 64,480 രൂപയുമായിരുന്നു. ഈ വർഷം മാത്രം വില യഥാക്രമം 615 രൂപയും 4960 രൂപയുമാണ് വർധിച്ചത്.
അമേരിക്കയിൽ അധികാരമേറ്റ ഡോണൾഡ് ട്രംപിന്റെ നടപടികളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുന്നതുമാണ് വില കുതിപ്പിന് കാരണം. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും രൂപയുടെ വിനിമയനിരക്കിലെ ഇടിവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.103 ഗ്രാം) സ്വർണത്തിന് 2942 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.81ഉമാണ്. 24 കാരറ്റ് സ്വർണം കിലോക്ക് ബാങ്ക് നിരക്ക് 89 ലക്ഷം കടന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 6640 രൂപയും വെള്ളി വില 108 രൂപയുമായി ഉയർന്നു.
അതേസമയം, ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബി.എസ്.ഇ സെൻസെക്സ് 200 പോയിന്റ് ഇടിഞ്ഞ് 75,563 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റിയുടെ വ്യപാരം 23,000 പോയിന്റിന് താഴെയാണ് നടത്തുന്നത്. 70 പോയിന്റ് നഷ്ടത്തിലാണ് നിഫ്റ്റിയിൽ വ്യാപാരം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.