കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 9050 രൂപയായി കുറഞ്ഞു. പവന്റെ വില 440 രൂപ കുറഞ്ഞു. 72,400 രൂപയാണ് ഇപ്പോൾ ഒരു പവൻ സ്വർണത്തിന്റെ വില. അതേസമയം, ലോക വിപണിയിൽ സ്വർണത്തിന്റെ വില ഉയർന്നിട്ടുണ്ട്.
സ്പോട്ട് ഗോൾഡിന്റെ വിലയിൽ നേരിയ വർധനവാണ് രേഖപ്പെടുത്തിയത്.ഒൺസിന്റെ വില 3,329.67 ഡോളറായാണ് വില കൂടിയത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. 0.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 3,339.30 ഡോളറായാണ് വിലകുറഞ്ഞത്.
ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന്. അനധികൃത കുടിയേറ്റം തടയുന്നതിന് വേണ്ടി പണം കണ്ടെത്തൽ, 2017 നികുതി ഇളവുകൾ സ്ഥിരമാക്കൽ, 2024ൽ വാഗ്ദാനം ചെയ്ത പുതിയ നികുതി നിരക്കുകൾ എന്നിവ നടപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ട്രംപ് ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന വിശേഷിപ്പിക്കുന്ന നിയമം കൊണ്ട് വന്നത്. ഇത് ഓഹരി വിപണികളിൽ ഉൾപ്പടെ എന്ത് മാറ്റമുണ്ടാക്കുമെന്ന് നിക്ഷേപകർ ഉറ്റുനോക്കുന്നുണ്ട്. വിപണികളിൽ വലിയ ചാഞ്ചാട്ടം ഉണ്ടായാൽ അത് സ്വർണവില ഉയരുന്നതിന് കാരണമാകും.
കഴിഞ്ഞ ദിവസം കേരളത്തിൽ സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധനയുണ്ടായിരുന്നു. ഗ്രാമിന് 40 രൂപയാണ് ഇന്നലെ വർധിച്ചത്. 9105 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്. പവന്റെ വിലയിൽ 320 രൂപയുടെ വർധനയുണ്ടായി. 72,840 രൂപയായാണ് വില വർധിച്ചത്.
ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സിൽ 100 പോയിന്റ് നേട്ടമുണ്ടായി. നിഫ്റ്റിയിൽ 25,400 പോയിന്റിന് മുകളിലാണ് വ്യാപാരം. ബജാജ് ഫിനാൻസ്, ഭെൽ എന്നിവയിൽ രണ്ട് ശതമാനം നേട്ടം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.