കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഗ്രാമിന് 155 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 13,030 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 1240 രൂപയുടെ വർധനയുണ്ടായി. 1,04,240 രൂപയായാണ് പവന്റെ വില വർധിച്ചത്. 18 കാരറ്റിന്റെ സ്വർണവില 10,710 രൂപയായി ഉയർന്നു. 43, 9 കാരറ്റിന്റെ വിലയും ഉയർന്നിട്ടുണ്ട്. ആഗോള രാഷ്ട്രീയസാഹചര്യങ്ങൾ തന്നെയാണ് സ്വർണത്തിന്റെ വില ഉയർത്തുന്ന പ്രധാനഘടകം.
അതേസമയം, ആഗോളവിപണിയിലും സ്വർണത്തിന് വില ഉയരുകയാണ്. സ്പോട്ട് ഗോൾഡ് വില ഔൺസിന് വില 4400 ഡോളറായാണ് ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് ഫെബ്രുവരിയിൽ 1.3 ശതമാനം ഉയർന്ന് 4609 ഡോറായി.
ആഗോള രാഷ്ട്രീയസാഹചര്യങ്ങൾ തന്നെയാണ് സ്വർണവില ഉയരുന്നതിനുള്ള കാരണം. ക്യൂബ, ഇറാൻ പോലുള്ള രാജ്യങ്ങളെ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിമുഴക്കിയിരുന്നു. ഈ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കിടയിൽ സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിച്ചതാണ് വില ഇത്രയും ഉയരാൻ കാരണം.
ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 420 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 25,600 പോയിന്റിനും താഴെ പോയി. ഓഹരി വിപണിയിലെ എല്ലാ സെക്ടറുകളും നഷ്ടത്തിലാണ്. രൂപ അഞ്ച് പൈസ നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. 93.23ലാണ് രൂപ ഡോളറിനെതിരെ വ്യാപാരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.