കൊച്ചി: കേരളത്തിൽ വീണ്ടും സ്വർണവില ഉയർന്നു. ഗ്രാമിന് 55 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 10,585 രൂപയായാണ് വർധിച്ചത്. പവന്റെ വില 440 രൂപ ഉയർന്ന് 84,680 രൂപയായി ഉയർന്നു. 18കാരറ്റ് സ്വർണത്തിന്റെ വിലയിൽ 45 രൂപയുടെ വർധനവുണ്ടായി. 8700 രൂപയായാണ് വില വർധിച്ചത്. അതേസമയം, ആഗോളവിപണിയിൽ കഴിഞ്ഞ ദിവസം സ്വർണവിലയിൽ വർധനവുണ്ടായി.
സ്പോട്ട് ഗോൾഡിന്റെ വില 0.8 ശതമാനമാണ് ഉയർന്നത്. ഔൺസിന് 3,778.62 ഡോളറായാണ് വില ഉയർന്നത്. ഈയാഴ്ചയുടെ തുടക്കത്തിൽ സ്വർണവില റെക്കോഡ് നിരക്കായ 3,790.82 ഡോളറിലെത്തിയിരുന്നു. ഈയാഴ്ച 2.5 ശതമാനം വർധനവാണ് മഞ്ഞലോഹത്തിന് ഉണ്ടായത്. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ ഡിസംബറിലെ നിരക്ക് 3,809 ഡോളറായി ഉയർന്നു.
വീണ്ടും താരിഫ് യുദ്ധവുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയത് വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിക്കും. മരുന്നുകൾക്ക് 100 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനമാണ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടിയായേക്കാവുന്ന പ്രഖ്യാപനത്തിന് പിന്നാലെ നിക്ഷേപകർ സ്വർണം ഉൾപ്പടെയുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ചുവടുമാറ്റുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സ്വർണവിലയിൽ രണ്ട് തവണ മാറ്റമുണ്ടായിരുന്നു. രാവിലെ സ്വർണവില 320 രൂപ ഉയർന്നിരുന്നു. 84,240 രൂപയായാണ് വില ഉയർന്നത്. സെപ്തംബർ 23ാം തീയതിയാണ് സ്വർണവില റെക്കോഡിലെത്തിയത്. 84,840 രൂപയായാണ് വില വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.