പാലക്കാട്: സൗരോർജത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന കെ.എസ്.ഇ.ബിയുടെ ‘സൗര’ പ ദ്ധതിക്ക് മികച്ച പ്രതികരണം. വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരയിൽ സൗരോർജ പാനൽ സ്ഥാപിച്ച് കെ.എസ്.ഇ.ബിയും ഉടമയും വൈദ്യുതി പങ്കിടുന്നതുൾപ്പെടെയുള്ള പദ്ധതിയാ ണ് സൗര. കെ.എസ്.ഇ.ബിയായിരിക്കും പദ്ധതിയുടെ ചെലവ് വഹിക്കുക. അപേക്ഷകരുടെ എണ്ണം ലക്ഷം ക വിഞ്ഞു.
ജൂൺ 14നാണ് പദ്ധതി തുടങ്ങിയത്. എന്നാൽ, പ്രളയത്തെ തുടർന്ന് പ്രചാരം ലഭിച്ചില്ല. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് പദ്ധതിൽ ആളുകൾ രജിസ്റ്റർ ചെയ്യാൻ തുടങ്ങിയത്. തിരക്ക് വർധിച്ചതോടെ ഡിസംബർ 31ന് അവസാനിക്കേണ്ട രജിസ്ട്രേഷൻ ജനുവരി 31 വരെ ദീർഘിപ്പിച്ചു. വീടുകൾ, കെട്ടിടങ്ങൾ, ഗവ. കെട്ടിടങ്ങൾ എന്നിവയുടെ മേൽക്കൂരകളിൽനിന്ന് 500 മെഗാവാട്ട് ഉൽപാദിപ്പിക്കാനാണ് ലക്ഷ്യം. സൗരോർജ പാർക്ക്, ഫ്ലോട്ടിങ് പ്രോജക്ട്, ഹൈവേ പ്രോജക്ട് തുടങ്ങിയ പദ്ധതിയിലൂടെ മൊത്തം 1000 മെഗാവാട്ട് ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. മൂന്ന് സ്കീമുകളാണ് പദ്ധതിയിൽ. 1. ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം സൗജന്യമായി കെട്ടിട/വീട്ടുടമസ്ഥന് നൽകും. വീട്ടുടമ പണം മുടക്കേണ്ടതില്ല. പരിപാലനം പൂർണമായും കെ.എസ്.ഇ.ബി നിർവഹിക്കും. 2. വീട്ടുടമസ്ഥന് ആവശ്യമുള്ള വൈദ്യുതി നിശ്ചിത നിരക്കിൽ 25 വർഷം വരെ നൽകും. മൊത്തം ചെലവും പരിപാലനവും കെ.എസ്.ഇ.ബി നിർവഹിക്കും. 3. കെട്ടിട/വീട്ടുടമകൂടി നിക്ഷേപം നടത്തണം. ഒരു കിലോ വാട്ട് വൈദ്യുതിക്ക് 45,000-60,000 രൂപവരെയാണ് കെട്ടിട/വീട്ടുടമ മുടക്കേണ്ടത്. ഉപയോഗിച്ച ശേഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകാം. പരിപാലനം കെ.എസ്.ഇ.ബി ഏറ്റെടുക്കും. sourakseb.in എന്ന വെബ്സൈറ്റിൽ ജനുവരി 31 വരെ അപേക്ഷിക്കാം.
2022ഓടെ സംസ്ഥാനത്ത് 1000 മെഗാവാട്ട് വൈദ്യുതി സൗരോർജത്തിൽനിന്ന് ഉൽപാദിപ്പിക്കാനാണ് സർക്കാർ നീക്കം. മേൽക്കൂരകളിൽനിന്ന് മാത്രമായി 500 മെഗാവാട്ട് ഉൽപാദിപ്പിക്കും. ഒരു കിലോ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ 10 ചതുരശ്ര മീറ്റർ വേണമെന്നാണ് കണക്ക്. ഒരു മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ 10,000 ചതുരശ്ര മീറ്റർ (2.47 ഏക്കർ) മേൽക്കൂര വേണ്ടിവരും. അപേക്ഷ നൽകിയവരിൽനിന്ന് സാധ്യത പഠനം നടത്തിയായിരിക്കും ഗുണഭോക്താക്കളെ െതരഞ്ഞെടുക്കുക. ഓട് മേഞ്ഞ വീടുകൾ പരിഗണിക്കില്ല. ഒരു കിലോ വാട്ട് സൗരോർജ വൈദ്യുതി ഉൽപാദിപ്പിക്കാൻ 40,000 മുതൽ 60,000 രൂപവരെ ചെലവ് വരും.
കാർഷിക രംഗത്തും സൗരോർജം പ്രയോജനപ്പെടുത്തുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. നെൽകൃഷി കൂടുതലുള്ള പാലക്കാട് ചിറ്റൂർ മണ്ഡലത്തിൽ പമ്പ് സെറ്റുകൾ സോളാർ വൈദ്യുതിയിലേക്ക് മാറ്റുന്ന പദ്ധതിയാണ് തുടങ്ങിയത്. രണ്ട് എച്ച്.പി മുതൽ അഞ്ച് എച്ച്.പി വരെ ശേഷിയുള്ള പമ്പ് സെറ്റുപയോഗിച്ച് ജലസേചനം നടത്തുന്ന കർഷകർക്ക് 60 ശതമാനം സബ്സിഡിയും 30 ശതമാനം ബാങ്ക് ലോണും 10 ശതമാനം ഗുണഭോക്തൃ വിഹിതവും നൽകി സോളാറിലേക്ക് മാറാം. ജലസേചനത്തിനാവശ്യമായ വൈദ്യുതി ഉപയോഗിച്ച് ബാക്കിയുള്ളത് വൈദ്യുതി ഗ്രിഡിലേക്ക് നൽകുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.