ന്യൂഡൽഹി: നോട്ട് നിരോധനത്തിനുശേഷം നികുതിദായകരുടെ എണ്ണം വർധിെച്ചന്ന കേന്ദ്ര സ ർക്കാറിെൻറ അവകാശം വാദം തെറ്റെന്ന് റിപ്പോർട്ട്. 2016-17 സാമ്പത്തിക വര്‍ഷം 88 ലക്ഷം ആളുകള്‍ നികുതി റിേട്ടൺ ഫയൽ ചെയ്തിട്ടില്ലെന്ന് ആദായ നികുതി വകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
നോട്ട് നിരോധനത്തെ തുടര്‍ന്ന് 2016-17 സാമ്പത്തിക വര്‍ഷം 1.06 കോടി പുതിയ നികുതിദായകര്‍ എത്തിയെന്നും ഇത് മുൻ വർഷത്തെക്കാൾ 25 ശതമാനം കൂടുതലാണെന്നും കേന്ദ്രം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ആദായ നികുതി വകുപ്പിെൻറ കണക്കു പ്രകാരം നേരത്തേ നികുതി അടച്ചവരില്‍ പലരും നോട്ടു നിരോധനമേര്‍പ്പെടുത്തിയ വര്‍ഷം നികുതി റിേട്ടൺ സമർപ്പിച്ചിട്ടില്ല. 2015-16 സാമ്പത്തിക വര്‍ഷം 8.56 ലക്ഷം ആളുകൾ മാത്രമായിരുന്നു നികുതി റിേട്ടൺ സമർപ്പിക്കാതിരുന്നത്. 2012-13 ല്‍ 37.54 ലക്ഷം, 2014-15 ല്‍ 16.32 ലക്ഷം, 2015-16 ല്‍ 8.56 ലക്ഷം എന്നിങ്ങനെയാണ് നികുതി റിേട്ടൺ സമർപ്പിക്കാതിരുന്നവരുടെ എണ്ണം. എന്നാൽ, നോട്ട് നിരോധിച്ച വർഷം റിേട്ടൺ ഫയൽ ചെയ്യാത്തവരുടെ എണ്ണം 10 മടങ്ങാണ് വർധിച്ചത്.
നോട്ട് നിരോധനംമൂലം സമ്പദ്വ്യവസ്ഥയിലുണ്ടായ തകർച്ച കാരണം പലർക്കും ജോലി നഷ്ടമായിട്ടുണ്ട്. ഇത് വ്യക്തികളുടെ വരുമാനത്തെയും ബാധിച്ചു. ഇതുമൂലം പലരും റിട്ടേൺ ഫയൽ ചെയ്യുന്നത് ഒഴിവാക്കിയെന്നും ഉദ്യോഗസ്ഥർ പറയുന്നു. നരേന്ദ്ര മോദി സർക്കാറിെൻറ സുപ്രധാന പരിഷ്കാരങ്ങളിലൊന്നായ നോട്ട് നിരോധനത്തെ പ്രതിക്കൂട്ടിലാക്കുന്ന പല റിപ്പോർട്ടുകളും നേരേത്ത പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.