ഇലക്ട്രോണിക്സ്- ഗൃഹോപകരണ മേഖലയെന്നാൽ ജപ്പാൻ, കൊറിയൻ കമ്പനികൾ മാത്രമുള്ളയി ടമെന്ന ധാരണ തിരുത്തിയ ബ്രാൻഡാണ് ഇംപെക്സ്. കേരളത്തിൽ പിറവിയെടുത്ത് രാജ്യാന്തര വിപ ണിയിൽ സുപരിചിത ബ്രാൻഡായി മാറുകയായിരുന്നു ഇംപെക്സ്.
ഗുണനിലവാരത്തിെൻറയും വി ൽപനാനന്തര സേവനത്തിെൻറയും മികവുറ്റ സർവിസ് ശൃംഖലയുടെയും ബലത്തിലാണ് വിദേശ ക മ്പനികളെവരെ ഇംപെക്സ് പിന്തള്ളിയത്. ഇന്ത്യയിലെ ഗൃഹോപകരണ മേഖലയിൽ ആദ്യ അഞ്ച് ജന പ്രിയ ബ്രാൻഡുകളിൽ ഇംപെക്സ് ഉൾപ്പെടും. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, തെലങ്കാന സംസ്ഥാന ങ്ങളിലെ വിപണി കീഴടക്കിയ ഇംപെക്സ് സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ഖത്തര്‍ രാജ്യങ്ങളിലും വിശ്വാസ്യതയുടെ പര്യായമായി.
ഇംപെക്സ് നൽകുന്ന പ്രത്യേക ഡിസ്കൗണ്ടുകളും ഓഫറുകളും ഓണവിപണിയിൽ തരംഗം സൃഷ്ടിക്കുകയാണ്. 2020 ആവുമ്പോഴേക്കും ആഫ്രിക്ക, യൂറോപ്യൻ രാജ്യങ്ങളിലേക്കും ഉൽപന്നങ്ങൾ എത്തിക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പുതിയ സാങ്കേതികവിദ്യകൾ താങ്ങാനാകുന്ന വിലയ്ക്ക് സാധാരണക്കാർക്കും ലഭ്യമാക്കുക എന്ന വീക്ഷണത്തിലൂന്നി ഇംപെക്സിനെ മുന്നോട്ടു നയിക്കുന്നത് മാനേജിങ് ഡയറക്ടർ സി. നുവൈസാണ്. വിശ്വസ്തതയും ഗുണമേന്മയുമാണ് കമ്പനിയുടെ പ്രധാന മൂലധനമെന്ന് എം.ഡി പറയുന്നു. 2006ൽ ഇൻഡക്ഷൻ കുക്കർ വിൽപനയിലൂടെയാണ് ഇംപെക്സിെൻറ തുടക്കം. ഇപ്പോൾ യു.പി.എസില്‍ തുടങ്ങി എല്‍.ഇ.ഡി ടി.വി നിര്‍മാണം വരെ അത് എത്തിനിൽക്കുന്നു.
നിലവിൽ 500 രൂപ മുതല്‍ 90,000 രൂപ വരെ വിലമതിക്കുന്ന ഗൃഹോപകരണങ്ങള്‍, ഹോം എൻറർടൈൻമെൻറ്, കിച്ചന് അപ്ലയന്‍സസ്, പേഴ്സനല്‍ അപ്ലയൻസസ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി നാനൂറോളം ഉല്പന്നങ്ങൾ ഇംപെക്സിനുണ്ട്. ‘ഇംപെക്സ് ഹോം’ എന്ന പേരിൽ ഒരു വീട്ടിലേക്കാവശ്യമായ എല്ലാ വസ്തുക്കളും ഇംപെക്സിലൂടെ നൽകുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
മാറുന്ന ലോകത്തിനൊപ്പം
മാനേജിങ് ഡയറക്ടർ നുവൈസ്
അവസാനമിറങ്ങിയ സ്മാർട്ട് ടി.വിയായ ആൻഡ്രോയിഡ് എട്ട് വിപണി കീഴടക്കുകയാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗപ്പെടുത്തി നിർമിക്കുന്ന എ.ഐ ടി.വി അടുത്തവർഷം ആദ്യമെത്തും. ഇതേരീതി മറ്റ് ഇലക്േട്രാണിക് അപ്ലയൻസസിലും പരീക്ഷിക്കും. ഉപയോക്താക്കളുടെ താല്പര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഉല്പന്നങ്ങള് വികസിപ്പിക്കാന്‍ ശേഷിയുള്ള ശക്തമായ ഗവേഷണ, വികസന വിഭാഗം ഇംപെക്സിനുണ്ട്. 24, 32, 39, 43, 50, 55 ഇഞ്ചുകളിലായി മികച്ച ഫീച്ചറുകളോടെയുള്ള യു.എച്ച്.ഡി ആൻഡ്രോയിഡ് എൽ.ഇ.ഡി ടി.വികളാണ് ഇംപെക്സ് വിപണിയിലെത്തിക്കുന്നത്. 65 ഇഞ്ച് ടി.വിയാണ് ഏറ്റവുമൊടുവിൽ പുറത്തിറക്കിയത്.
ഓണവിപണിലെ തരംഗം ഒാണ വിപണിയിൽ തരംഗമായതോടെ മലയാളികളുടെ സ്വന്തം ബ്രാൻഡ് എന്ന സ്വപ്നത്തിലേക്ക് ഒരു പടി കൂടി മുന്നേറിയിരിക്കുകയാണ് ഇംപെക്സ്.25 സർവിസ് സെൻററുകളും 400ലധികം സർവിസ് എൻജിനീയർമാരും കേരളത്തിൽ ഇംപെക്സിനുണ്ട്. കസ്റ്റമര്‍ കെയറില്‍ വിളിക്കുന്നവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ഏതു ഉൽപന്നത്തിനും സര്‍വിസ് ലഭ്യമാകും. 2012ൽ കൊച്ചിയിൽ സ്വന്തം ഫാക്ടറി സ്ഥാപിച്ചു. ഇന്ത്യൻ ബ്രാൻഡുകളിലെ ഏറ്റവും മികച്ചതും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതുമായ ഏക ഫാക്ടറിയാണ് കാക്കനാട്ട് സ്ഥാപിച്ചിരിക്കുന്നത്. ബംഗളൂരുവിലും സ്വന്തം ഫാക്ടറിയുണ്ട്.കൊച്ചിയിലെ പ്ലാൻറിൽ രണ്ട് ഷിഫ്റ്റുകളിലായി 1,500 എൽ.ഇ.ഡി ടി.വികൾ പ്രതിദിനം നിർമിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴിയും ഇംപെക്സ് ഉപഭോക്താക്കളിലേക്കെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.