കോഴിേക്കാട്: ഇടവേളക്കുശേഷം സ്വർണവില വീണ്ടും ഉയർന്നു. തിങ്കളാഴ്ച പവന് 23,880 രൂപയായിരുന്ന സ്വർണം ചൊവ്വാഴ്ച 320 രൂപ വർധിച്ച് 24,200ലെത്തി. 3,025 രൂപയാണ് ഒരു ഗ്രാമിെൻറ വില. അന്താരാഷ്ട്ര വിപണിയിലെ വർധനവും രാഷ്ട്രീയ വിഷയങ്ങളു മാണ് വില വീണ്ടും ഉയർത്തിയത്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 1,297 ഡോളറിലെത്തി. വിദേശത്തെ പ്രധാന ബാങ്കുകൾ സ്വർണം കൂടുതൽ വാങ്ങിക്കൂട്ടുന്നതും വില ഉയരാൻ കാരണമായെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മേയ് ഒന്നിന് 23,680 രൂപയായിരുന്ന പവന് രണ്ടാഴ്ചകൊണ്ട് 520 രൂപയാണ് കൂടിയത്. ഏപ്രിലിലിൽ 23,920 രൂപയായിരുന്നു ഏറ്റവും ഉയർന്ന നിരക്ക്. മാർച്ച് 14ന് ശേഷം 24,000 രൂപക്ക് മുകളിൽ വീണ്ടുമെത്തിയത് ചൊവ്വാഴ്ചയാണ്. മാർച്ച് 14ന് 24,040 രൂപയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21നാണ് െറക്കോഡ് വിലയിലെത്തിയത്. അന്ന് പവന് 25,160ലെത്തി. പിന്നീട് 1,680 രൂപയോളം കുറഞ്ഞ് 23,480 വരെയെത്തിയിരുന്നു. ഈ മാസം മൂന്നിന് 23,480 രൂപയായിരുന്നു വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.