ജെറ്റ് എയർവേയ്സിൻെറ വിധി ഇന്നറിയാം

മുംബൈ: കടക്കെണി മൂലം സർവീസ് നിർത്തിയ ജെറ്റ് എയർവേയ്സിൻെറ ഭാവി സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടാകും . ജെറ്റ് എയർവേയ്സിന് വായ്പ നൽകിയ ബാങ്കുകളുടെ യോഗം തിങ്കളാഴ്ച നടക്കുന്നുണ്ട്. വായ്പ ഏത് രീതിയിൽ തിരിച ്ച് പിടിക്കണമെന്നത് സംബന്ധിച്ചാവും ബാങ്കുകൾ യോഗത്തിൽ പ്രധാനമായും ചർച്ച നടത്തുക.

കിട്ടാകടം തിരിച്ച് പിടിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് റിസർവ് ബാങ്ക് പൊതുമേഖല ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം ചേരുന്നത്. നിലവിൽ 8500 കോടി രൂപയാണ് ജെറ്റ് എയർവേയ്സ് വിവിധ ബാങ്കുകളിൽ നിന്ന് വായ്പയായി എടുത്തിട്ടുള്ളത്. കമ്പനിയുടെ മൊത്തം ബാധ്യത ഏകദേശം 25,000 കോടി രൂപയാണ്.

നിലവിൽ ഇത്തിഹാദും ഹിന്ദുജയുമാണ് ചേർന്ന് ജെറ്റ് എയർവേയ്സിനെ ഏറ്റെടുക്കാൻ താൽപര്യമറിയിച്ച് എത്തിയിട്ടുള്ളത്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. കോടതിക്ക് പുറത്ത് ജെറ്റ് എയർവേയ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

Tags:    
News Summary - Decision on Jet Airways' course likely today-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.