കരകയറുന്നില്ല; വായ്പ പലിശനിരക്കുകൾ വീണ്ടും കുറക്കാൻ ആർ.ബി.ഐ


ന്യൂഡൽഹി: കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യം കരകയറാൻ ബുദ്ധിമുട്ടുന്നതിനിടെ വായ്പ പലിശ നിരക്കുകൾ ആർ.ബി.ഐ വീണ്ടും കുറച്ചേക്കുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച പ്രഖ്യാപിക്കുന്ന പുതിയ വായ്പ നയത്തിൽ പലിശനിരക്കുകൾ കേന്ദ്രബാങ്ക് കുറക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

റോയിട്ടേഴ്സിൻെറ സർവേയിൽ പങ്കെടുത്ത സാമ്പത്തിക ശാസ്ത്രജ്ഞർ 25 ബേസിക് പോയിൻറിൻെറ കുറവ് വായ്പ പലിശയിൽ ആർ.ബി.ഐ വരുത്തുമെന്നാണ് അഭിപ്രായപ്പെട്ടത്. അത്തരം നടപടിയുണ്ടായാൽ പലിശ ചരിത്രത്തിലെ കുറഞ്ഞ നിരക്കായ 3.5 ശതമാനത്തിലേക്ക് താഴും.

രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നത് ആർ.ബി.ഐയെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. എങ്കിലും ഉപഭോഗം വർധിക്കാത്തതിനാൽ പലിശ നിരക്ക് കുറക്കാൻ ആർ.ബി.ഐ നിർബന്ധിതമാവുമെന്നാണ് റിപ്പോർട്ട്. ജൂൺ മാസത്തിൽ പണപ്പെരുപ്പം 6.09 ശതമാനത്തിലേക്ക് ഉയർന്നിരുന്നു. 5.84 ശതമാനത്തിൽ നിന്നാണ് പണപ്പെരുപ്പം ഉയർന്നത്.

പണപ്പെരുപ്പം ആറ് ശതമാനത്തിൽ നിൽക്കുമെന്നായിരുന്നു ആർ.ബി.ഐ അനുമാനം. സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനാണ് കഴിഞ്ഞ പണനയങ്ങളിലെല്ലാം ആർ.ബി.ഐ ഊന്നൽ നൽകിയത്. സുസ്ഥിരത കൈവരിക്കുന്നതിനും വളർച്ചാ നിരക്ക് തിരിച്ച് പിടിക്കാനാവും പുതിയ നയത്തിലും ആർ.ബി.ഐ ഊന്നൽ നൽകുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.