ന്യൂഡൽഹി: എ.ബി. വാജ്പേയിയുടെ സ്മരണയിൽ നൂറു രൂപയുടെ നാണയം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദമോദിയാണ് നാണയ ം പ്രകാശനം ചെയ്തത്. മുൻ പ്രധാനമന്ത്രിയും മുതിർന്ന ബി.െജ.പി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ സ്മരണ നില നിർത്തുന്നതിനായി നാണയത്തിൽ അദ്ദേഹത്തിെൻറ മുഖചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.
ഹിന്ദിയിലും ഇംഗ്ല ീഷിലും വാജ്പേയിയുടെ പേര് ആലേഖനം ചെയ്ത നാണയത്തിന് 35 ഗ്രാമാണ് ഭാരം. 1924-2018 എന്ന് വാജ്പേയിയുടെ ജൻമ വർഷവും ചരമ വർഷവും നാണയത്തിൽ ഒരു വശത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. മറുവശത്ത് അശോക സ്തംഭവും ചുവടെ ‘സത്യമേവ ജയതേ’ എന്ന ആപ്ത വാക്യവും കാണാം.
വാജ്പേയിയുടെ ജൻമദിനമാണ് ചൊവ്വാഴ്ച. 1924 ഡിസംബർ 25ന് ജനിച്ച അടൽ ബിഹാരി വാജ്പേയി 2018 ആഗസ്റ്റ് 16നാണ് മരിച്ചത്. 1996ൽ 13 ദിവസവും 1998ൽ 13 മാസവും 1999 മുതൽ ആറ് വർഷക്കാലവും വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരുന്നിട്ടുണ്ട്. അദ്ദേഹത്തിെൻറ മരണ ശേഷം വിവിധ സ്ഥലങ്ങൾക്ക് അദ്ദേഹത്തിെൻറ പേര് നൽകിയിരുന്നു. നാല് ഹിമാലയൻ മലകൾക്കും ഛത്തിസ്ഗഢിലെ നയാ റായ്പുരിനും വാജ്പേയിയുടെ പേരാണ് നൽകിയിരിക്കുന്നത്.
സമൂഹത്തിെൻറ നാനാ തുറകളിലുള്ളവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത മഹത്വ്യക്തിയായിരുന്നു വാജ്പേയിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. അടൽജി നമ്മോടൊപ്പമില്ലെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. പ്രതിപക്ഷത്തിരുന്നപ്പോഴും അദ്ദേഹം ജനങ്ങൾക്കു വേണ്ടി ശബ്ദിച്ചുകൊണ്ടേയിരുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
ബി.െജ.പി അധ്യക്ഷൻ അമിത് ഷാ, മുതിർന്ന ബി.െജ.പി നേതാവ് എൽ.കെ. അദ്വാനി, ധനമന്ത്രി അരുൺ ജെയ്റ്റ്ലി എന്നിവരും മറ്റ് മന്ത്രിമാരും മുതിർന്ന ബി.െജ.പി നേതാക്കളും ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.