കിട്ടാക്കടം: എസ്സാർ സ്റ്റീൽ, ഭൂഷൻ എന്നിവർക്കെതിരെ നടപടിക്കൊരുങ്ങി എസ്.ബി.െഎ

ന്യൂഡൽഹി: വായ്പ തിരച്ചടവിൽ വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി എസ്.ബി.െഎ.  പ്രധാനമായും 12 അക്കൗണ്ടുകളാണ് വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയിരിക്കുന്നത് റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. കിട്ടാക്കടത്തിെൻറ 25 ശതമാനവും ഇൗ 12 അക്കൗണ്ടുകളാണ് തിരിച്ചടക്കാനുള്ളത്. ഇൗ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കർശന നടപടികളുമായി എസ്.ബി.െഎ ഉൾപ്പടെയുള്ള ബാങ്കുകൾ മുന്നോട്ട് പോവുന്നത്.

സ്വകാര്യ കമ്പനികളായ എസ്സാർ സ്റ്റീൽ– 45,000 കോടി, ഭൂഷൻ സ്റ്റീൽ–47,000 കോടി, ഇല്ക്ട്രോസ്റ്റീൽ സ്റ്റീൽ–11,000 കോടി രൂപയുമാണ് വായ്പ എടുത്തിരിക്കുന്നത്. ഇവരിൽ നിന്ന് പണം തിരിച്ച് പിടിക്കുന്നതിനുള്ള നീക്കങ്ങൾക്ക് എസ്.ബി.െഎ തുടക്കം കുറിച്ചു.

അലോക് ഇൻഡ്സ്ട്രീസ് 22,000 കോടിയും ജ്യോതി സ്ട്രക്ചേഴ്സ് 5,100 കോടിയും എസ്.ബി.െഎക്ക് നൽകാനുണ്ട്. ഇവർക്കെതിരെയും നടപടികൾ ശക്തമാക്കാനാണ് എസ്.ബി.െഎയുടെ നീക്കം. കിട്ടാകടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് റിസർവ് ബാങ്ക് പൊതുമേഖല ബാങ്കുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 

Tags:    
News Summary - Lenders to decide fate of Bhushan and Essar Steel today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.