മലപ്പുറം: കോടികളൊഴുക്കി കേരള ബാങ്കിന് വഴിയൊരുക്കുന്ന സംസ്ഥാന സർക്കാറിന് തിര ിച്ചടിയായി റിസർവ് ബാങ്കിെൻറ നിബന്ധന. സർക്കാർ ട്രഷറിയിൽ ജില്ല ബാങ്കുകളുടെയു ം സംസ്ഥാന സഹകരണ ബാങ്കിെൻറയും നിക്ഷേപം പാടില്ലെന്ന് ആർ.ബി.െഎ നിഷ്കർഷിച്ചു. ഇതി െൻറ വെളിച്ചത്തിൽ ട്രഷറി സേവിങ് ബാങ്ക് അക്കൗണ്ടിലെ മുഴുവൻ നിക്ഷേപവും ഉടൻ പിൻവലിക്കാൻ ബാങ്കുകൾക്ക് സഹകരണ രജിസ്ട്രാർ എസ്. ഷാനവാസ് നിർദേശം നൽകി. ആർ.ബി.െഎ നിരീക്ഷണമുള്ളതിനാൽ സഹകരണ ബാങ്കുകൾ ഇനി മുതൽ ട്രഷറിയിൽ ഒാൺഫണ്ട് നിക്ഷേപിക്കരുതെന്നും നിർദേശിച്ചു.
ജില്ല ബാങ്കുകൾക്കും സംസ്ഥാന കോഒാപറേറ്റിവ് ബാങ്കിനും സംസ്ഥാന സർക്കാറിെൻറ ട്രഷറി സേവിങ് ബാങ്കിൽ കോടികളുടെ നിക്ഷേപമുണ്ട്. ട്രഷറി സ്തംഭനം ഒഴിവാക്കാൻ സർക്കാർ നിർദേശപ്രകാരമാണ് ബാങ്കുകൾ നിക്ഷേപം നടത്തിയിരിക്കുന്നത്. കേരള ബാങ്ക് രൂപവത്കരണത്തിന് റിസർവ് ബാങ്ക് മുന്നോട്ടുവെച്ച 19 ഉപാധികളിൽ പ്രധാനമാണ് ട്രഷറിയിൽ ബാങ്കുകളുടെ ഒാൺഫണ്ട് നിക്ഷേപം പാടില്ലെന്നുള്ളത്. 14 ജില്ല ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപവത്കരിക്കുന്നത്. സർക്കാർ താൽപര്യമെടുത്താണ് ലയന നടപടികൾ. കേരള ബാങ്കിെൻറ പണം ട്രഷറിക്ക് താങ്ങാകുെമന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നു. ആർ.ബി.െഎ നിബന്ധന സർക്കാറിന് വൻ തിരിച്ചടിയാണ്.
ജില്ല ബാങ്കുകളുടെ കോടികളുടെ നിക്ഷേപം ട്രഷറിയിൽനിന്ന് പിൻവലിക്കപ്പെടുകയാണ്. ഇത് പ്രളയത്താൽ പ്രതിസന്ധിയിലായ സർക്കാറിന് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. സാമ്പത്തിക വർഷാവസാനത്തിലാണ് ട്രഷറിയിൽ കൂടുതൽ പണം ആവശ്യമായിവരുന്നത്. കേരള ബാങ്കിനുവേണ്ടി സംസ്ഥാന സർക്കാർ കോടികളാണ് ഇതിനകം ഒഴുക്കിയത്. സംസ്ഥാന സഹകരണ ബാങ്കിെൻറ നിഷ്ക്രിയാസ്തി (എൻ.പി.എ) കുറച്ചുകൊണ്ടുവരാൻ സർക്കാർ സഹായമായി നൽകിയത് 306 കോടി രൂപയാണ്.
മൂന്ന് െപാതുമേഖല സ്ഥാപനങ്ങളുടെ കിട്ടാക്കടം തീർപ്പാക്കാനാണ് പണം നൽകിയത്. ഇതിന് മുമ്പ് തിരുവനന്തപുരം ജില്ല ബാങ്കിെൻറ നഷ്ടം നികത്താൻ സർക്കാർ 148 കോടിയുടെ സഹായം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.