ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളുടെ മൂലധനസമഹാരണത്തിനുളള പദ്ധതിക്ക് കേന്ദ്രസർക്കാറിെൻറ അനുമതി. 12 പൊതുമേഖല ബാങ്കുകൾക്കായി 48,239 കോടിയാണ് കേന്ദ്രസർക്കാർ നൽകുക. നീരവ് മോദി വായ്പ തട്ടിപ്പ് നടത്തിയ പഞ്ചാബ് നാഷണൽ ബാങ ്കും ഇതിൽ ഉൾപ്പെടും.
അലഹബാദ് ബാങ്ക്-6,896 കോടി, യൂണിയൻ ബാങ്ക്-4,112 കോടി, ബാങ്ക് ഒാഫ് ഇന്ത്യ-4,638 കോടി, ബാങ്ക് ഒാഫ് മഹാരാഷ്ട്ര-205 കോടി, കോർപ്പറേഷൻ ബാങ്ക് 9,086 കോടി, ആന്ധ്രബാങ്ക്-3,256 കോടി, സിൻഡിക്കേറ്റ് ബാങ്ക്-1,603 കോടി, പി.എൻ.ബി-5,908 കോടി, സെൻററൽ ബാങ്ക്-2,560 കോടി എന്നിങ്ങനെയായിരിക്കും പ്രമുഖ ബാങ്കുകൾക്ക് പണം നൽകുക.
കേന്ദ്രസർക്കാർ മൂലധനസമഹാരണം പ്രഖ്യാപിച്ചതോടെ വിപണിയിൽ പൊതുമേഖല ബാങ്കുകളുടെ ഒാഹരി വില ഉയർന്നു. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നതിനിടെയാണ് പൊതുമേഖല ബാങ്കുകൾക്കുള്ള മൂലധനസമാഹരണം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സമ്പദ്വ്യവസ്ഥയിൽ ഇത് സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.