സുല്‍ത്താന്‍ ബത്തേരി നെന്മേനി പഞ്ചായത്തിലെ കല്ലിങ്കര പാടശേഖരത്തില െ മാത്തൂകുളങ്ങര സുനിലിെൻറ കൃഷിയിടത്തിലെത്തിയാല്‍ കര്‍ണാടകയിലെ പാടത്തിലെത്തിയ പ്രതീതി. വിളഞ്ഞുനില്‍ക്കുന്ന വര്ണവൈവിധ്യത്തിലുള്ള ഔഷധ നെല്ലിനങ്ങളും സുഗന്ധ നെല്ല ിനങ്ങളും ആരെയും ആകര്‍ഷിക്കും. പ്രതിസന്ധിയും വിളനാശവും കാരണം എല്ലാവരും നെല്‍കൃഷിയിൽനിന്ന് പിന്മാറുന്ന കാലത്താണ് സുനില്‍ കൃഷിയിടത്തില്‍ സുഗന്ധ നെല്ലിനങ്ങളും ഔഷധ ഗുണമുള്ളവയും പാരമ്പര്യ നെല്ലിനങ്ങളും കൃഷി ചെയ്ത് വിജഗാഥ രചിക്കുന്നത്.
സുനിലിെൻറ 10 ഏക്കര്‍ വയലില്‍ പാരമ്പര്യ നെല്‍വിത്തുകളുടെയും സുഗന്ധ നെല്‍വിത്തുകളുടെയും കൃഷിക്കും പുറമെ കര്‍ണാടകയിലും ആന്ധ്രയിലും തമിഴ്നാട്ടിലും കൃഷിചെയ്തുവരുന്ന ഔഷധഗുണമുള്ള നെല്ലിനങ്ങളും ഉണ്ട്. ഗംഗടല, ഡാബര്‍ശാലി, പൂങ്കാര്‍, കരിക ജബല, കറുത്ത കവണി എന്നിവയാണ് ഇതര സംസ്ഥാന നെല്ലിനങ്ങള്‍. ഇതില്‍ കറിക്കടലയോട് സാദൃശ്യമുള്ള നെന്മണികളുള്ള ഗംഗടല കര്‍ണാടകയിലെ സുഗന്ധവിളയാണ്. കൂടാതെ കര്‍ണാടകയുടെയും ആന്ധ്രയുടെയും അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ഷകര്‍ നാമമാത്രമായി കൃഷി ചെയ്തുവരുന്ന കരിക ജബല, കരി ബാത്ത എന്നീ ഔഷധ ഗുണമുള്ള നെല്ലിനങ്ങളും ഇവിടെ വിളയുന്നു. ആന്ധ്രയില്നിന്നുമെത്തിച്ച ഡാബര്‍ശാലി വയലറ്റ് ഓലകളോടെ വിടര്ന്നുനില്ക്കുന്നു. ഇത് ഔഷധ നെല്ലിനങ്ങളില്‍ ഒന്നാണ്. തമിഴ്നാട്ടിലെ ഔഷധികളായ പൂങ്കാര്‍, കറുത്ത കവണി എന്നിവയും ഉണ്ട്. ആന്ധ്രയില്‍ നിന്നുള്ള ഡാബര്‍ശാലി കിടപ്പുരോഗികള്‍ക്ക് ഓട്സിന് പകരമായി ഉപയോഗിക്കുന്നതാണ്. കറുത്ത കവണി, കരിബാത്ത എന്നിവ ഷുഗര്‍, അർബുദം എന്നിവയെ പ്രതിരോധിക്കാന്‍ കഴിവുള്ള നെല്ലിനങ്ങളാണെന്നും സുനിൽ പറയുന്നു. പൂങ്കാര്‍ പ്രസവരക്ഷക്കും ഉപയോഗിക്കുന്നു. ഇതില്‍ കരിക ജബല ലേഹ്യങ്ങള്‍ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. കരിക ജബല, പൂങ്കാര്‍ ഗംഗടല എന്നിവ ഈ വര്‍ഷം മുതലാണ് സുനില്‍ കൃഷിയിറക്കിയത്. ഇത് കാണാനും കൃഷിരീതികൾ അറിയാനും ജില്ലക്കകത്തും പുറത്തുനിന്നുമായി കര്‍ഷകരും വിദ്യാർഥികളുമെല്ലാം പാടത്തെത്തുന്നുണ്ട്. കൃഷിഭവനുകളുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ എത്തുന്നത്. ഔഷധ നെല്ലിനങ്ങളുടെ വിത്തുകൾ തേടി നിരവധി കര്‍ഷകരും സുനിലിനെ സമീപിക്കുന്നുണ്ട്. നല്ല വിലയും ലഭിക്കുന്നു.
പരീക്ഷണ കൃഷിരീതികള്‍ക്ക് നെന്മേനി കൃഷിഭവെൻറ പിന്തുണ ലഭിക്കുന്നുെണ്ടന്ന് സുനില്‍ പറഞ്ഞു. വയനാടിെൻറ സുഗന്ധ നെല്ലിനങ്ങളായ ജീരകശാല, ഗന്ധകശാല എന്നിവയും നാടൻ ഇനങ്ങളായ വലിച്ചൂരി, കുത്തുകുളിയന് അടക്കം 30ഒാളം ഇനങ്ങളും സുനില്‍ കൃഷിചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.