കുവൈത്ത് സിറ്റി: കാർഷിക സംസ്കാരത്തിെൻറ ഉറവ മനസ്സിലുണ്ടെങ്കിൽ മണ്ണെന്നോ മണലെന്നോ വ്യത്യാസമില്ലാതെ എവിടെയും പച്ചയണിയും. പല നാടുകളിൽ പല ഉദാഹരണങ്ങൾ ഇതിനുണ്ട്. കുവൈത്തിെൻറ ഉൗഷരഭൂവിൽ ആര് എന്ന ചോദ്യത്തിന് അബ്ദുൽ അസീസ് അൽ ഫാരിസിയെ നിസ്സംശയം ചൂണ്ടിക്കാണിക്കാനാകും. വഫ്റയിലെ പരന്ന് കിടക്കുന്ന അൽബദീഅ മേഖലയിലാണ് കുവൈത്തി പൗരനായ അൽഫാരിസി കുട്ടനാടൻ കർഷകനെ വെല്ലുന്ന രീതിയിൽ കൃഷിവൈഭവം പ്രകടിപ്പിക്കുന്നത്. മരുഭൂമിയെങ്കിലും ആത്മാർഥമായി നട്ടുനനച്ചാൽ ഫലഭൂയിഷ്ഠമാക്കാൻ സാധിക്കുമെന്നാണ് ഇദ്ദേഹം കാണിച്ചുതരുന്നത്.
അൽ ഫാരിസിയുടെ കൃഷിയിടത്തിൽ ഇല്ലാത്ത കൃഷികൾ കുറവ്. മാവും വാഴയും പുളിയും ഉൾപ്പെടെ ഫലമണിഞ്ഞ നിരവധി മരങ്ങൾ. അന്തരീക്ഷത്തിൽ സുഗന്ധം വീശി പുഷ്പിച്ചുനിൽക്കുന്ന ഇരുപതിലധികം അലങ്കാര സസ്യങ്ങൾ. മറ്റു നാടുകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഒട്ടുമിക്ക പഴങ്ങളുടെയും പച്ചക്കറികളുടെയും രുചി ഇവിടെയും ആസ്വദിക്കാം. നീളം കുറഞ്ഞ മാവിൻ തൈയിലെ മാങ്ങ നിലംതൊട്ട് കിടക്കുന്നത് കൗതുകക്കാഴ്ചയാണ്.
ലോകത്തെ മിക്കയിനം ഈത്തപ്പനകളും വിളഞ്ഞുനിൽക്കുന്നത് അറേബ്യൻ രാജ്യത്താണെങ്കിലും പുതുമ നൽകുന്നു. ഈത്തപ്പഴ ലോകത്തെ ‘അതികായ’രായ അൽ ബഹ്രിയും സുക്കരിയും നാവിനെ മാത്രമല്ല, കണ്ണിനെയും രസം പിടിപ്പിക്കും. അൽ ഫാരിസിയുടെ കാർഷിക താൽപര്യം സസ്യ ഇനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ആട്, പശു, ഒട്ടകം, വിവിധയിനം കോഴികൾ, താറാവുകൾ എന്നിവക്കെല്ലാം ഇദ്ദേഹത്തിെൻറ തോട്ടത്തിൽ സുഖജീവിതം. എട്ട് പിടക്കോഴിക്ക് ഒരു പൂവൻ എന്നതാണ് ഇവിടത്തെ അനുപാതം.
ആടുമാടുകൾക്കും ഒട്ടകങ്ങൾക്കും കാലാവസ്ഥജന്യമായ അസുഖം വരാതിരിക്കാനുള്ള കൃത്യമായ ചികത്സാ രീതികളും ഇദ്ദേഹത്തിന് അറിയാം. രാജ്യത്തെ അറിയപ്പെട്ട തേൻ ഉൽപാദകൻ കൂടിയായ അൽ ഫാരിസി തെൻറ തോട്ടത്തിൽ തേനീച്ചകൾക്ക് അനുയോജ്യമായ ആവാസ വ്യവസ്ഥ ഒരുക്കിയിട്ടുണ്ട്. പൂത്തുലഞ്ഞ പുഷ്പങ്ങളിൽനിന്ന് മധുവൂറ്റാനെത്തുന്ന തേനീച്ചകളെ ആകർഷിക്കാൻ പാകത്തിലുള്ള ശാസ്ത്രീയമായ കൂടുകളും ഇൗ കൃഷിയിടത്തിെൻറ പ്രത്യേകതയാണ്. വർഷത്തിൽ രണ്ടു തവണയാണ് തേൻ വിളവെടുക്കുന്നതെന്ന് അൽ ഫാരിസി പറഞ്ഞു. പ്രകൃതിദത്തമായ തേനിൽനിന്ന് തെൻറയും കുടുംബത്തിെൻറയും ആവശ്യത്തിന് എടുത്താലും വിൽക്കാൻ സാധിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.വിദേശ രാജ്യങ്ങളിലെ സന്ദർശനങ്ങൾ കാർഷികരംഗത്തെ പുതിയ പരീക്ഷണങ്ങൾ പഠിക്കാൻ കൂടിയാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. വിദേശങ്ങളിലെ മുന്തിയ ഇനം ചെടികളും മരങ്ങളും സ്വന്തമാക്കി ഇവിടെയെത്തിക്കുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.