കോഴിക്കോട്: കോവിഡ്കാലത്ത് നാട് മുഴുവൻ കൃഷിയിലേക്കിറങ്ങിയെങ്കിലും പ്രധാന വളമായ യൂറിയക്ക് ക്ഷാമം. സുഭിക്ഷ കേരളം, കൃഷിസമൃദ്ധി, കേരഗ്രാമം തുടങ്ങിയ പദ്ധതികളുമായി സർക്കാറും കർഷകരും സജീവമായ സമയത്ത് യൂറിയ കിട്ടാനില്ലാത്തത് കർഷകർക്ക് തിരിച്ചടിയാവുകയാണ്. മൂന്നാഴ്ചയോളമായി ഭൂരിഭാഗം വളം വിൽപനശാലകളിലും യൂറിയ എത്തുന്നില്ല. കോഴിക്കോട്, വയനാട് ജില്ലകളിൽ സ്ഥിതി രൂക്ഷമാണ്.
യൂറിയയടക്കം സബ്സിഡിയുള്ള വളങ്ങൾ പോയൻറ് ഓഫ് സെയിൽ (പി.ഒ.എസ്) മെഷീൻ വഴി ബയോമെട്രിക് സംവിധാനത്തിലൂടെയാണ് വിൽക്കുന്നത്. കോവിഡ്കാലത്ത് ആധാർ നമ്പർ നൽകിയാണ് വളം വിതരണം. എന്നാൽ, പല കടക്കാരും മാന്വലായി യൂറിയ വിൽക്കുന്നുണ്ട്. മാന്വലായി വിൽക്കുന്നതിനാൽ പി.ഒ.എസ് യന്ത്രത്തിൽ ആവശ്യത്തിന് സ്റ്റോക്ക് കാണിക്കും.
ഈ സ്റ്റോക്ക് അടിസ്ഥാനത്തിലാണ് വളം കമ്പനികളും പി.ഒ.എസ് സംവിധാനത്തിന് മേൽനോട്ടം വഹിക്കുന്നവരും വിതരണം നടത്തുക. 16,000 ടൺ നിലവിൽ പി.ഒ.എസിൽ സ്േറ്റാക്ക് കാണിക്കുന്നുണ്ട്. അതേസമയം, കടകളിൽ പേരിനുപോലും യൂറിയ ഇല്ലാത്ത അവസ്ഥയാണ്. ഇൻറർനെറ്റിെൻറ മെെല്ലപ്പോക്ക് കാരണം മാന്വലായി വിൽക്കാൻ നിർബന്ധിതരാകുകയാണെന്ന് കടക്കാർ പറയുന്നു.
രണ്ടുവർഷം മുമ്പാണ് പി.ഒ.എസ് വഴി യൂറിയ വിതരണം െചയ്യാൻ തീരുമാനിച്ചത്. സബ്സിഡി നിരക്കിൽ കിലോഗ്രാമിന് ആറ് രൂപ മാത്രമാണ് വില. സർക്കാർ സബ്സിഡി വിഹിതം കമ്പനികൾക്ക് നൽകുകയാണ് പതിവ്. എന്നാൽ, പി.ഒ. എസ് വഴിയല്ലാതെ വൻ വിലക്കാണ് കടകളിൽ യൂറിയ ചില്ലറയായി വിൽക്കുന്നത്. സ്ഥിരമായി വാങ്ങാത്ത, യൂറിയയുടെ വിലക്കുറവിെനക്കുറിച്ച് അറിയാത്ത 'കോവിഡ്കാല കർഷകരെ'യാണ് കടക്കാർ ഇത്തരത്തിൽ പറ്റിക്കുന്നതെന്ന പരാതിയുണ്ട്.
കെണ്ടയ്ൻമെൻറ് സോണിലെ വെയർഹൗസുകളിൽനിന്ന് വളം എത്തിക്കാനാവാത്തതും മലബാറിലടക്കം ക്ഷാമത്തിന് മറ്റൊരു കാരണമായി. മുൻ വർഷങ്ങളേക്കാൾ കൃഷി വ്യാപകമായതും യൂറിയയുടെ ആവശ്യകത വർധിപ്പിച്ചു. വാഗൺ കണക്കിന് യൂറിയയും മറ്റ് വളങ്ങളുമാണ് കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി സംസ്ഥാനത്തേക്ക് എത്തുന്നത്. വിളകളുടെ വളർച്ചക്കും പോഷണത്തിനും അത്യാവശ്യ ഘടകമായ നൈട്രജൻ 46 ശതമാനം അടങ്ങിയ ്യൂറിയക്ക് പകരം മറ്റു വളങ്ങളില്ല.
പ്ലൈവുഡ് ഫാക്ടറികളിലേക്ക് യൂറിയ മറിച്ചുവിൽക്കുന്നതായ സംശയവും ചില കർഷകർക്കുണ്ട്. പ്ലൈവുഡ് നിർമാണവുമായി ബന്ധപ്പെട്ട് യൂറിയ ഉപയോഗിക്കുന്നുണ്ട്. സബ്സിഡി നിരക്കിലുള്ള യൂറിയ ലഭിച്ചാൽ പ്ലൈവുഡ് കമ്പനികൾക്ക് വൻ ലാഭംകൊയ്യാം.
ചില കർഷകർ യൂറിയ മാത്രം വിളകൾക്ക് ഇടുന്നതും ക്ഷാമത്തിന് കാരണമാകുന്നതായി സംസ്ഥാനത്ത് രാസവളം വിതരണം നടത്തുന്ന കേരള സ്റ്റേറ്റ് മാർക്കറ്റിങ് ഫെഡറേഷൻ (മാർക്കറ്റ്ഫെഡ്)അധികൃതർ പറഞ്ഞു. ഇഫ്കോ അടക്കമുള്ള രാസവള കമ്പനികൾ വരുംദിവസങ്ങളിൽ സംസ്ഥാനത്തേക്ക് യൂറിയ എത്തിക്കുന്നതോടെ ക്ഷാമം തീരുമെന്നാണ് പ്രതീക്ഷയെന്നും മാർക്കറ്റ്ഫെഡ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.