കട്ടപ്പന: സുഗന്ധറാണിയെന്ന് വിേശഷണമുള്ള ഏലക്കയുടെ വില സർവകാല റെക്കോഡും കടന്ന് കുതിപ്പിൽ. ഹൈറേഞ്ച് കർഷകരുട െ സ്വപ്നവിളയും സുഗന്ധവിളകളുടെ റാണിയുമായ ഏലത്തിെൻറ വില കിലോക്ക് 5000 രൂപ. ശനിയാഴ്ച പുറ്റടി സ്പൈസസ് പാർക്കിൽ സ ൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനി നടത്തിയ ഇ-ലേലത്തിലാണ് സ്വപ്നവില രേഖപ്പെടുത്തിയത്.
ലേലത്തിൽ പതിഞ്ഞ 13951.2 കിലോഗ്രാമിൽ മുഴുവൻ ഏലക്കയും വിറ്റുപോയപ്പോൾ ഉയർന്ന വില കിലോക്ക് 5000 ഉം ശരാശരി വില കിലോക്ക് 3244.84 രൂപയുമാണ് ലഭിച്ചത്. നേരേത്ത ലഭിച്ച ഏറ്റവും ഉയർന്ന വില കഴിഞ്ഞയാഴ്ച വണ്ടൻമേട് മാസ് ഏജൻസിസ് നടത്തിയ ഇ-ലേലത്തിൽ ലഭിച്ച 4503 രൂപയാണ്.
ശരാശരി വിലയിലും വൻ ഉയർച്ചയാണ് വ്യാഴാഴ്ച ഉണ്ടായത്. 3244.84 രൂപ ശരാശരി വില ലഭിക്കുന്നതും ഇതാദ്യമാണ്. ശരാശരി വില കിലോക്ക് 3180 രൂപയാണ് മുമ്പ് ലഭിച്ചിട്ടുള്ളത്. കിലോക്ക് 5000 രൂപയിലേക്കുള്ള കുതിപ്പ് കർഷകർ സ്വപ്നത്തിൽപോലും കണ്ടതല്ല.
പ്രളയവും വേനലും ഏലംകൃഷിക്ക് കനത്തനഷ്ടം വരുത്തിയതോടെ ഉൽപാദനം മൂന്നിലൊന്നായി ചുരുങ്ങിയതാണ് വിലക്കുതിപ്പിനു പ്രധാന കാരണം. സീസൺ ആരംഭിക്കാൻ ഇനി മൂന്നുമാസം കൂടി കാത്തിരിക്കണം. കൃഷി നശിച്ചതിനാൽ വിളവെടുപ്പ് ആരംഭിച്ചാൽപോലും ഡിമാൻഡിനൊത്ത് ചരക്ക് മാർക്കറ്റിൽ എത്താനും വഴിയില്ല. ഇക്കാരണങ്ങളാൽ വരുംദിവസങ്ങളിലെ ലഭ്യതക്കുറവ് മുൻകൂട്ടി കണ്ട് ദീപാവലി സീസണ് മുന്നോടിയായി ഉത്തരേന്ത്യൻ വ്യാപാരികൾ ഉയർന്ന വില ക്വാട്ട് ചെയ്ത് ഏലം വാങ്ങാൻ മത്സരിച്ചതാണ് വില ഇത്ര ഉയരത്തിലെത്തിച്ചത്.
വരും ദിവസങ്ങളിലും ഈ പ്രവണത തുടരാനാണ് സാധ്യത. വില കിലോക്ക് 6000 രൂപവരെ ഉയർന്നാലും അതിശയിക്കേണ്ടതില്ല.എന്നാൽ, കർഷകർക്ക് ഇതിെൻറ പ്രയോജനം ലഭിക്കാത്ത സ്ഥിതിയാണ്. മിക്ക കർഷകരും അവരുടെ സ്റ്റോക് മുഴുവൻ വിറ്റഴിച്ചു. അപൂർവം കർഷകരുടെ കൈവശമാണ് നാമമാത്ര സ്റ്റോക്കുള്ളത്. വ്യാപാരികളുടെ കൈവശമാകട്ടെ മോശമല്ലാത്ത സ്റ്റോക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.