ബ്രിട്ടണിൽ സിഖ് ഡ്രൈവറെ ആക്രമിച്ച് ബസ് തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: ബ്രിട്ടണിൽ സിഖ് ഡ്രൈവറെ ആക്രമിച്ച യെമൻ പൗരൻ ബസ്സുമായി കടന്നുകളഞ്ഞു. തട്ടിയെടുത്ത ബസ് എതിർദിശയിൽ ഓടിച്ച് അത് നിരവധി വാഹനങ്ങളിൽ ഇടിച്ചു. ശേഷം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മഡ്ലേയിലെ കോർട്ട് സ്ട്രീറ്റിൽ സെപ്റ്റംബർ 18-നാണ് സംഭവം.
ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ, യെമൻ പൗരനായ അലി ബൽഹാദ്, സിഖ് ഡ്രൈവറുടെ താടിയിൽ പിടിച്ച് വലിക്കുന്നതും തുടർന്ന് അദ്ദേഹത്തിന്റെ തല സ്വന്തം തലയിലിടിപ്പിക്കുന്നതും കാണാം. ഈ സമയം ബസ്സിൽ മറ്റ് യാത്രക്കാരും ഉണ്ടായിരുന്നു. മൽപ്പിടിത്തത്തിലൂടെ ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്താക്കിയ പ്രതി സ്റ്റീയറിങ് നിയന്ത്രണത്തിലാക്കുകയായിരുന്നു.
എതിർദിശയിൽ മുന്നോട്ട് കുതിച്ച് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയും, തുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബസ് ഡ്രൈവർ നിസ്സാര പരിക്കുകളോടെ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.