ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി മോഷണം; നഷ്ടപ്പെട്ട പണത്തിന്‍റെ ഒരു വിഹിതം തിരിച്ച് നൽകി ഹാക്കർമാർ

സാൻഫ്രാൻസിസ്കോ: മോഷ്ടിച്ച ക്രിപ്റ്റോ കറൻസിയിൽ ഒരു ഭാഗം തിരികെ നൽകി ഹാക്കർമാർ. ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തുന്ന സ്ഥാപനത്തിൽ നിന്നാണ് പണം നഷ്ടമായത്. ഇതിൽ ഒരു വിഹിതം ഹാക്കർമാർ തിരികെ നൽകുകയായിരുന്നു. ഏകദേശം 1900 കോടി രൂപയാണ് ഇത്തരത്തിൽ തിരിെക നൽകിയത്. 4,453 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് .തമാശക്കായാണ് ക്രിപ്റ്റോ കറൻസിയുടെ മോഷണം നടത്തിയതെന്നാണ് ഹാക്കർമാർ അവകാശപ്പെടുന്നത്. നെറ്റ്വർക്കിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് തെളിയിക്കുന്നതിനാണ് ഹാക്കിങ് നടത്തിയതെന്നുമാണ് റിപ്പോർട്ട്.

പോളി നെറ്റ്വർക്ക് എന്ന ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തുന്ന സ്ഥാപനത്തിന്‍റെ അധീനതയിലുള്ള ക്രിപ്റ്റോ കറൻസിയിലാണ് തട്ടിപ്പ് നടന്നത്. ക്രിപ്പ്റ്റോ കറൻസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നത്. പതിനായിരത്തോളം ക്രിപ്റ്റോ കമ്മ്യൂണിറ്റി മെംമ്പർമാരിൽ നിന്നാണ് പണം മോഷ്ടിച്ചത്. പണം തിരിച്ച് നൽകിയതിലൂടെ പ്രതികളിലേക്ക് എളുപ്പത്തിൽ എത്താനാവുമെന്നാണ് സൈബർ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

അതേസമയം, വൻ മോഷണം സംബന്ധിച്ച് പ്രതികരിക്കാൻ എഫ്.ബി.ഐ തയാറായിട്ടില്ല. തട്ടിപ്പിന്‍റെ വ്യാപ്തിയെ കുറിച്ച് പോളിനെറ്റ്വർക്കും ഔദ്യോഗികമായ പ്രതികരിച്ചിട്ടില്ല. 

Tags:    
News Summary - The world's largest cryptocurrency theft; Hackers return a portion of lost money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.