കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിനിടെയായിരുന്നു അമേരിക്കൻ നയങ്ങളെ വെട്ടിലാക്കുന്ന പ്രസ്താവനയുമായി തുർക്കിയയിലെ യു.എസ് അംബാഡഡർ ടോം ബരാക് രംഗത്തുവന്നത്. ജൂലാൻ കുന്നുകൾ ഐക്യരാഷ്ട്ര സഭ പ്രമേയങ്ങൾക്ക് വിരുദ്ധമായി ഇസ്രായേൽ കൈവശപ്പെടുത്തിയിരിക്കുകയാണ് എന്നായിരുന്നു ടോം ബരാകിന്റെ പരാമർശങ്ങൾ.
അമേരിക്കയുടെ പ്രഖ്യാപിത വിദേശ നയത്തിന് വിരുദ്ധമാണ് ഈ നിലപാട്. 1967ലെ യുദ്ധത്തോടെ ഇസ്രായേൽ കൈയടക്കിയ ജൂലാൻ കുന്നുകളിൽനിന്ന് സൈന്യം പിൻവാങ്ങണമെന്ന യു.എൻ പ്രമേയം നിലനിൽക്കെ, 2019ലെ ഡോണൾഡ് ട്രംപ് ഭരണകൂടമാണ് ഇസ്രായേൽ പരമാധികാരത്തിന് ആദ്യമായി അംഗീകാരം നൽകിയത്. ഇതിനു വിരുദ്ധമായാണ് ടോം ബരാകിന്റെ പ്രസ്താവനയെ വ്യാഖ്യാനിക്കുന്നത്. അതേസമയം, ബരാകിനെതിരെ ട്രംപ് അനുയായിയായ ലോറ ലൂമർ ഉൾപ്പെടെ രംഗത്തെത്തി. അമേരിക്കൻ വിദേശകാര്യ നയങ്ങളെക്കുറിച്ച് ധാരണയില്ലാത്തവർ സ്ഥാനം രാജിവെക്കണമെന്ന് ‘എക്സി’ൽ കുറിച്ചു.
ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധി മറികടക്കാൻ ഫ്രാൻസും സൗദിയും ഉൾപ്പെടെ രാജ്യങ്ങൾ സ്വന്തം പദ്ധതികളുമായി മുന്നോട്ട് പോകുന്നതും യു.എസിനെ പ്രകോപിപ്പിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക വിജയമാണ് ഇത് സൂചന നൽകുന്നതെന്നും വിശദീകരിക്കുന്നു. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ നിശ്ചലമായതിനു പിന്നാലെയാണ് ‘ഇക്കണോമിക് ഡി ഡേ’ എന്നു വിശേഷിപ്പിച്ച പുതിയ ഉപരോധവുമായി ട്രംപ് രംഗത്തു വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.