വാഷിങ്ടൺ: രണ്ടു വർഷമായി നികുതി റിട്ടേൺ ആവശ്യപ്പെട്ടിട്ടും പിടികൊടുക്കാതെ ഒഴിഞ്ഞുമാറി നിൽക്കുന്ന മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ഇനിയും വിടാനില്ലെന്ന് നിലപാടെടുത്ത് യു.എസ് സുപ്രീം കോടതി. വർഷങ്ങളായി സൂക്ഷ്മ പരിശോധനക്ക് കൈമാറാതെ ട്രംപ് കൈവശം വെക്കുന്ന നികുതി റിട്ടേൺ അടിയന്തരമായി ന്യൂയോർക് സിറ്റി പ്രോസിക്യൂട്ടർക്ക് വിട്ടുനൽകണമെന്ന് കോടതി നിർദേശിച്ചു.
ജനുവരി 20ന് വൈറ്റ്ഹൗസ് വിട്ട ട്രംപിന് ഇനി നിയമ പരിരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്വന്തം േപരിലുള്ള സ്ഥാപനങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ ഇതോടെ പുറത്തുവരുമെന്ന് ട്രംപ് ഭയക്കുന്നു. മൻഹാട്ടൻ ജില്ലാ അറ്റോണി സൈറസ് വാൻസ് ജൂനിയർ, സ്റ്റേറ്റ് അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസ് എന്നിവരാണ് സാമ്പത്തിക ക്രമക്കേടുകൾ പരിശോധിക്കുന്നത്.
സമാന്തരമായി, ജോർജിയ സംസ്ഥാനത്ത് പൊതു തെരഞ്ഞെടുപ്പിനിടെ ഫലം അട്ടിമറിക്കാൻ ട്രംപ് ഇടപെട്ടതിെൻറ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ജനുവരി ആറിന് യു.എസ് ഭരണ ആസ്ഥാനമായ കാപിറ്റോളിൽ അതിക്രമങ്ങൾക്ക് ആഹ്വാനം ചെയ്തതിന് കേസ് വേറെ. ഇലക്ടറൽ കോളജ് വോട്ടുകൾ എണ്ണുന്നതിനിടെയായിരുന്നു കാപിറ്റോൾ അക്രമം. സാമാജികരെ മുൾമുനയിൽ നിർത്തി നടന്ന സംഭവ വികാസങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു.
വർഷങ്ങളായി സർക്കാർ പിന്നാലെയുണ്ടെങ്കിലും തെൻറ നികുതി റിട്ടേണുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിൽ ട്രംപ് കാണിച്ചുവരുന്ന പിശുക്ക് യു.എസ് രാഷ്ട്രീയത്തിൽ ഏറെയായി വിഷയമാണ്. 2016ൽ പ്രസിഡൻറാകുംമുെമ്പ ഇത് ട്രംപ് പിടിച്ചുവെച്ചിരിക്കുകയാണ്.
കടുത്ത സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി നികുതിയൊടുക്കാതെ ഒഴിഞ്ഞുമാറുന്നതിെൻറ ഞെട്ടിക്കുന്ന കണക്കുകൾ അടുത്തിടെ ന്യൂയോർക് ടൈംസ് പുറത്തുവിട്ടിരുന്നു. 2016ലും 2017ലുമായി 750 ഡോളർ മാത്രമാണ് ട്രംപ് നികുതിയൊടുക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.