ആബേ വധം വോട്ടായി; ജപ്പാനിൽ ഭരണകക്ഷി വീണ്ടും അധികാരത്തിൽ

ടോക്യോ: ജപ്പാനിൽ ഭരണകക്ഷി വീണ്ടും അധികാരത്തിൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയോട് വോട്ടർമാർ പ്രകടിപ്പിച്ച അനുതാപമായാണ് അദ്ദേഹത്തിന്റെ കക്ഷി കേവല ഭൂരിപക്ഷവുമായി അധികാരം നിലനിർത്തിയത്.

മത്സരം നടന്ന 125 സീറ്റുകളിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി 63 സീറ്റ് നേടി. സഖ്യകക്ഷിയായ കൊമീറ്റോക്ക് 13 സീറ്റുണ്ട്. മൊത്തം 248 സീറ്റുള്ള ഉന്നത സഭയിൽ ഇതോടെ ഭരണകക്ഷിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമാകും.

രാജ്യത്തിന്റെ യുദ്ധവിരുദ്ധ ഭരണഘടന തിരുത്തണമെന്നാവശ്യപ്പെടുന്ന ഭരണകക്ഷിക്ക് ഇതുവഴി നടപടികൾ എളുപ്പത്തിൽ മുന്നോട്ടുകൊണ്ടുപോകാനാകും. 

Tags:    
News Summary - ruling party is back in power in Japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.