ആ യാത്ര വെറുതെ; ചോക്സിയെ കിട്ടാതെ സി.ബി.ഐ സംഘം ഡൊമിനിക്കയിൽനിന്ന് മടങ്ങി

ആന്‍റിഗ്വ: 14,000 കോടിയുടെ വൻവായ്പ തട്ടിപ്പ് നടത്തി നാടുവിട്ട ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സി കരീബിയൻ രാജ്യമായ ഡൊമിനികയിൽ പിടിയിലായതിനു പിന്നാലെ തിരികെ നാട്ടിലെത്തിക്കാൻ പുറപ്പെട്ട സംഘം വെറുംകൈയോടെ മടങ്ങി. എട്ടംഗ സി.ബി.ഐ സംഘമാണ് മേയ് 28ന് ബൊംബാർഡിയർ േഗ്ലാബൽ 5000 ബിസിനസ് ജെറ്റിലേറി ഡൊമിനിക്കയിലേക്ക് പോയിരുന്നത്. ഡൊമിനിക്കയിലെ ആശുപത്രിയിലാണ് ചോക്സി ഇപ്പോഴും കഴിയുന്നത്. ഒരു മാസത്തിനുള്ളിൽ ഇയാളെ നാട്ടിലെത്തിക്കൽ പ്രയാസമാകുമെന്ന് കണ്ടാണ് സംഘം മടങ്ങിയത്. ഡൊമിനിക്കയിലെ രണ്ടു കോടതികളിൽ നാടുകടത്തലുമായി ബന്ധപ്പെട്ട കേസ് പുരോഗമിക്കുന്നുണ്ട്. ഇവയിൽ വിധി വരുന്നതുവരെ വിട്ടുകിട്ടില്ല.

ചോക്സി നൽകിയ ഒരു കേസിൽ പൊലീസ് അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് ആക്ഷേപം. ചോക്സി ഡൊമിനികയിലെത്തിയത് നിയമവിരുദ്ധമായാണെന്നാണ് രണ്ടാമത്തെ കേസ്. ഒരു കേസിൽ വാദം കേൾക്കൽ നീട്ടിവെച്ച കോടതി രണ്ടാമത്തെ കേസ് പരിഗണനക്കെടുക്കുന്നത് പോലും തീരുമാനിച്ചിട്ടില്ല. രണ്ടു കേസുകളും വാദം പൂർത്തിയാക്കി വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് തിരിച്ചെത്തിക്കാനുമാവില്ല.

ആശുപത്രിയിലാണെങ്കിലും നടപടികൾ പൂർത്തിയാകുംവരെ ചോക്സി പൊലീസ് കസ്റ്റഡിയിൽ തുടരും. നിയമവിരുദ്ധമായി രാജ്യത്തെത്തിയ കേസിൽ കഴിഞ്ഞ ദിവസം ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു.

ആന്‍റിഗ്വയിൽ പൗരത്വം നേടി 2018ൽ ഇന്ത്യ വിട്ട ചോക്സി കഴിഞ്ഞ മാസാവസാനം വരെ അവിടെയാണ് കഴിഞ്ഞിരുന്നത്. മേയ് 23ന് ബോട്ടിലേറി ഡൊമിനിക്കയിലേക്ക് നാടുമാറിയതാണ് കേസിൽ വഴിത്തിരിവായത്. കാമുകിക്കൊപ്പം സുഖവാസത്തിനായിരുന്നു യാത്രയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അനുമതിയില്ലാെത രാജ്യത്തു പ്രവേശിച്ചതിന് കേസെടുത്ത ഡൊമിനിക്ക പൊലീസ് ചോക്സിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്ത്യക്കു കൈമാറാൻ ഒരുക്കമാണെന്ന് ആന്‍റിഗ്വ സൂചന നൽകിയിരുന്നു.

ചോക്സിയെ തിരികെയെത്തിക്കാൻ നടപടികൾ വേഗത്തിലാക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. 

Tags:    
News Summary - Indian team leaves Dominica without Mehul Choksi: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.