വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ ആവശ്യമായ തെളിവുകളില്ലെന്ന് അദ്ദേഹത്തിെൻറ അഭിഭാഷക സംഘം. ട്രംപിെൻറ പ്രസംഗം മൂലമല്ല, കാപിറ്റൽ ഹില്ലിൽ അതിക്രമങ്ങൾ നടന്നതെന്നും അഭിഭാഷകർ സെനറ്റിനു മുമ്പാകെ വാദിച്ചു. ''ഇംപീച്ച്മെൻറ് രാഷ്ട്രീയ പ്രേരിതമാണ്. കേസ് തെളിയിക്കാൻ ആവശ്യമായതൊന്നും തന്നെയില്ല'' -ട്രംപിെൻറ അഭിഭാഷകൻ ബ്രൂസ് കാസ്റ്റർ പറഞ്ഞു.
വിപ്ലവമെന്നാൽ ഒരു രാജ്യത്തെയോ സർക്കാറിനെയോ അട്ടിമറിച്ച് അധികാരം പിടിക്കുന്നതാണ്. കാപിറ്റൽ ഹില്ലിൽ അതല്ല നടന്നത്. ജനുവരി ആറിലെ അക്രമസംഭവങ്ങൾ മുൻകൂട്ടി നിശ്ചയിച്ചതാണെന്നും കാസ്റ്റർ വാദിച്ചു. നാലു മണിക്കൂറോളമെടുത്താണ് ട്രംപിെൻറ അഭിഭാഷകർ പ്രതിവാദം അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.