ജറൂസലം: വിചാരണ കൂടാതെ 20 മാസമായി ഇസ്രായേൽ തടവിൽ പാർപ്പിച്ചിരുന്ന ഫലസ്തീൻ പാർലമെൻറ് അംഗത്തെ വിട്ടയച്ചു. ഫലസ്തീനിലെ പ്രമുഖ വനിത നേതാവായ ഖാലിദ ജറാറിനെയാണ് നിരോധിത സംഘടനയായ പി.എഫ്.എൽ.പി ബന്ധത്തിെൻറ പേരിൽ ജയിലിൽ അടച്ചിരുന്നത്.
2017 ജൂലൈ രണ്ടിനാണ് 56കാരിയായ ഖാലിദയെ അറസ്റ്റ് ചെയ്തത്. പി.എഫ്.എൽ.പിയുടെ മുതിർന്ന നേതാവാണ് ഖാലിദ. ഇസ്രായേൽ, യു.എസ്, യൂറോപ്യൻ യൂനിയൻ എന്നിവ പി.എഫ്.എൽ.പിയെ ഭീകരസംഘടനയായാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.