ഹെയർ കെയർ പരസ്യത്തിൽ ഹിജാബണിഞ്ഞ് പ്രത്യക്ഷപ്പെട്ട് ചരിത്രമായി മാറിയ അമിന ഖാനെന്ന മോഡൽ വിവാദത്തെ തുടർന്ന് പരസ്യത്തിൽ നിന്നും പിൻവാങ്ങി. 2014ൽ ഇസ്രായേലിനെതിരായി പോസ്റ്റ് ചെയ്ത ട്വീറ്റാണ് അമിനക്ക് വിനയായത്. ഇസ്രായേലിലടക്കം ഉപഭോക്താക്കളുള്ള ലോറിയൽ എന്ന കമ്പനിയുടെ സൗന്ദര്യ വർധക പരസ്യത്തിലാണ് അമിന പ്രത്യക്ഷപ്പെട്ടത്.
ഒരു ബ്രിട്ടീഷ് ബ്ലോഗറാണ് ഹിജാബ് ധരിച്ച അമിന ലോറിയലിെൻറ പരസ്യത്തിൽ ഉൾപ്പെട്ട കാര്യം പുറത്ത്വിട്ടത്. ഇതിന് ശേഷമായിരുന്നു അമിനയുടെ മൂന്ന് വർഷം മുമ്പുള്ള ട്വീറ്റിെൻറ പേരിലുള്ള വിവാദം കൊഴുക്കുന്നത്.
2014ൽ താനിട്ട ട്വീറ്റിെൻറ ഉള്ളടക്കം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നതായി അമിന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. എല്ലാവരും തുല്ല്യരാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. എെൻറ നിലപാടുകൾക്ക് വിരുദ്ധമാണെന്ന് തോന്നിയതിനാൽ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഒരു പരസ്യ കാമ്പയിനിെൻറ ഭാഗമായിരുന്നു ഞാൻ. അതെന്നെ ആവേശം കൊള്ളിച്ചിരുന്നു. ഇപ്പോഴുള്ള വിവാദങ്ങൾ പരസ്യം ഉൾകൊള്ളുന്ന സന്ദേശത്തെയും അതിെൻറ നല്ല വശത്തെയും ബാധിക്കുന്നതിനാൽ കാമ്പയിനിൽ നിന്നും പിൻവാങ്ങുന്നതായും അമിന വ്യക്തമാക്കി.
മുടി ഹിജാബിനുള്ളിലായാലും അല്ലെങ്കിലും അതിനെ സംരക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു അമിന പരസ്യത്തിൽ പറയുന്നത്. പരസ്യത്തിൽ ഹിജാബണിഞ്ഞെത്തിയ അമിനയെ വാഴ്ത്തി നിരവധി േപർ രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.