തീരദേശ അഭയാർഥി തടവറകൾ വീണ്ടും തുറക്കാൻ ഒരുങ്ങി ആസ്ട്രേലിയ

മെൽബൺ: അഭയാർഥികൾക്കെതിരായ നീക്കം പാർലമെൻറിൽ പരാജയപ്പെട്ടതോടെ ക്രിസ്മസ്  ദ്വ’ീപിലെ വിവാദമായ അഭയാർഥി തടവറ വീണ്ടും തുറക്കാനുള്ള പദ്ധതിയുമായി ആസ്ട്രേലി യൻ സർക്കാർ. രോഗികളായ അഭയാർഥികൾക്ക് മെച്ചപ്പെട്ട ചികിത്സ നിഷേധിക്കുന്ന ബിൽ കൊണ്ടുവരാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് കൂടുതൽ കടുത്ത നടപടിക്ക് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഒരുങ്ങുന്നത്. ഇതിെൻറ ഭാഗമായി ഒരുമാസം മുമ്പു മാത്രം അടച്ചുപൂട്ടിയ പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള തടവറ തുറക്കാൻ ഒരുങ്ങുകയാണ്.

കടലുകൾ താണ്ടി അഭയാർഥികൾ ആയി എത്തുന്നവരുടെ എണ്ണം അടുത്തിടെയായി അധികരിച്ചുവരുന്ന സാഹചര്യത്തിൽ ഇൗ നീക്കം അഭയാർഥി ജീവിതത്തെ കൂടുതൽ ദുഷ്കരമാക്കും. ആസ്ട്രേലിയൻ പാർലമെൻറിെൻറ 80 വർഷത്തെ ചരിത്രത്തിനിടെ വൻതിരിച്ചടിയാണ് വോെട്ടടുപ്പിലെ തോൽവി. ഇൗ ബിൽ പാർലമെൻറിെൻറ ഉപരിസഭ പാസാക്കിയെങ്കിലും അധോസഭയിൽ 74 നെതിരെ 75 എന്ന ഒരൊറ്റ വോട്ടിെൻറ ഭൂരിപക്ഷത്തിൽ പരാജയപ്പെടുകയായിരുന്നു. നിലവിൽ മാനസ് ദ്വീപിലെ നഉൗറു, പാപ്വ ന്യൂഗിനി എന്നിവിടങ്ങളിലെ തടവറകളിൽ എത്തുന്ന അഭയാർഥികൾക്ക് മെച്ചപ്പെട്ട ചികിത്സക്കും രോഗ നിർണയത്തിനുമായി ആസ്ട്രേലിയയിലേക്ക് പോവാൻ അനുമതിയുണ്ട്. ഇത് വിലക്കുന്നതാണ് പുതിയ ബിൽ.

Tags:    
News Summary - Australia 'to re-open' controversial detention centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.