മോസ്കോ: മനുഷ്യെൻറ ആകാശ യാത്രകളിൽ വിപ്ലവം കുറിച്ച് ആദ്യമായി ബഹിരാകശത്തു നടന്ന റഷ്യൻ ശാസ്ത്രജ്ഞൻ അലക്സി ലിയനോവ് നിര്യാതനായി. 85ാം വയസ്സിലായിരുന്നു അന്ത്യം. 54 വർഷം മുമ്പ് 1965 മാർച്ച് 18ന് വോഷ്കോഡ് രണ്ട് പേടകത്തിലായിരുന്നു ലിയനോവിെൻറ ചരിത്ര യാത്ര. പതിറ്റാണ്ടുകൾ കഴിഞ്ഞാണ് ശാസ്ത്ര ലോകം യാത്രയുടെ വിശദാംശങ്ങൾ മനസ്സിലാക്കിയതെങ്കിലും അതി സാഹസികമായാണ് അന്ന് ലിയനോവ് യാത്ര പൂർത്തിയാക്കിയത്.
10 വർഷം കഴിഞ്ഞ് പ്രഥമ റഷ്യൻ- യു.എസ് സംയുക്ത സംരംഭമായ അപ്പോളോ- സോയുസ്- 19 പേടകത്തിലും ലിയനോവ് ബഹിരാകാശത്തെത്തി. കഴിഞ്ഞ മേയിലാണ് ലിയനോവിന് 85 തികഞ്ഞത്.
മരണത്തിൽ റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസും യു.എസ് ഏജൻസിയായ നാസയും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.