ന്യൂഡൽഹി: വിയറ്റ്നാമിലെ ബജറ്റ് എയർലൈൻ സർവീസായ വിറ്റ്ജെറ്റ് ഇന്ത്യയിലേക്കുള്ള സർവീസുകൾ പ്രഖ്യാപിച്ചു. ഡ ിസംബർ മുതൽ സർവീസുകൾ ആരംഭിക്കാനാണ് വിറ്റ്ജെറ്റിൻെറ പദ്ധതി. ഡിസംബർ മുതൽ വിയ്റ്റനാം നഗരങ്ങളായ ഹനോയ്, ഹോ ചി മിൻ സിറ്റി എന്നിവിടങ്ങളിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള സർവീസുകളാണ് തുടങ്ങുക.
2011ൽ വിമാനത്തിലെ എയർഹോസ്റ്റസുമാരെ ബിക്കിനി ധരിപ്പിച്ചും വിറ്റ്ജെറ്റ് വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഗോൾഡൻ ഓഫറിൻെറ ഭാഗമായി മൂന്ന് ദിവസത്തേക്ക് ഒമ്പത് രൂപക്ക് ടിക്കറ്റ് ലഭ്യമാക്കുമെന്നും വിറ്റ്ജെറ്റ് അറിയിച്ചിട്ടുണ്ട്.
ഹോ ചി മിൻ സിറ്റിയിൽ നിന്ന് തിങ്കൾ, ബുധൻ വെള്ളി, ഞായർ ദിവസങ്ങളിലാണ് ഡൽഹിയിലേക്കുള്ള സർവീസ്. ഹനോയിൽ നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. 400 ഫ്ലൈറ്റുകളാണ് പ്രതിദിനം വിറ്റ്ജെറ്റ് സർവീസ് നടത്തുന്നത്. ഏകദേശം 129 റൂട്ടുകളിൽ കമ്പനിയുടെ സർവീസുണ്ട്.
ഒക്ടോബർ മൂന്ന് മുതൽ ഹോ ചി മിൻ സിറ്റിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള സർവീസ് ആരംഭിക്കുമെന്ന് ഇൻഡിഗോയും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.