ഇസ് ലാമാബാദ്: പാകിസ് താനിലെ ഏഴ് ആയുധക്കമ്പനികളെ യു.എസ് തങ്ങളുടെ കയറ്റുമതി നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. അമേരിക്കയുടെ ആഭ്യന്തര സുരക്ഷക്കും വിദേശ നയത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ്കമ്പനികളെ ഇൗ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതെന്ന് യു.എസ്വാണിജ്യ വിഭാഗം അറിയിച്ചു. ഇൗ കമ്പനികൾക്കെതിരായ നടപടിക്ക് വ്യക്തമായ തെളിവുകളുടെ പിൻബലമുണ്ടെന്നും അമേരിക്ക വ്യക്തമാക്കി.
പാകിസ്താനിൽ പ്രവർത്തിക്കുന്ന അഹദ് ഇൻറർനാഷണൽ, എയർ വീപ്പൺസ്കോപ്ലക്സ്, എഞ്ചിനീയറിങ് സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ്, മാരിറ്റൈം ടെക്നോളജി കോപ്ലക്സ് നാഷണൽ എഞ്ചിനീയറിങ്, സൈൻറിഫിക് കമീഷൻ, ന്യൂ ഒാേട്ടാ എഞ്ചിനീയറിങ്, യൂണിവേഴ്സൽ ടൂളിങ്സർവീസ് തുടങ്ങിയ കമ്പനികളെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം അമേരിക്ക പുറത്തിറക്കിയ രേഖകളിൽ പറഞ്ഞിരിക്കുന്ന പേരുകൾക്ക് പാകിസ്താനിലെ മിസൈൽ പദ്ധതിയുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ആണവ പദ്ധതിയുമായും മിസൈൽ പദ്ധിയുമായും ബന്ധപ്പെട്ട വാർത്തകൾ പാകിസ്താൻ നിഷേധിക്കലാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.