ജിദ്ദ: യമനിലെ ഹൂതികളുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ഹുദൈദ തുറമുഖ നഗരം മോചിപ്പിക്കാൻ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന നടപടി തുടങ്ങി. ഇറാനിൽ നിന്നുള്ള ആയുധങ്ങൾ യമനിലേക്ക് വരുന്ന ഹുദൈദ പിടിച്ചെടുക്കുകയെന്നത് സഖ്യസേനയുടെ പ്രധാനലക്ഷ്യങ്ങളിൽപെട്ടതാണ്. സഖ്യസേന യുദ്ധവിമാനങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും സഹായത്തോടെ ഹൂതി കേന്ദ്രങ്ങളിൽ വൻ ആക്രമണം നടക്കുകയാണ്. ഒൗദ്യോഗിക യമൻ സർക്കാരിെൻറ സൈന്യം നഗരത്തിെൻറ തെക്ക് ഭാഗത്ത് എത്തി. വിമാനത്താവളത്തിെൻറ പരിസരങ്ങളിൽ സൈന്യം എത്തിയതായും റിപ്പോർട്ടുണ്ട്.
ഹുദൈദയുടെ മോചനം യമൻ ജനതക്ക് വലിയ അനുഗ്രഹമായിരിക്കുമെന്ന് യമനിലെ സൗദി അംബാസഡർ മുഹമ്മദ് അൽജാബിർ ട്വീറ്റ് ചെയ്തു. 2014 ലെ അവസ്ഥയിലേക്ക് നഗരത്തെ മടക്കികൊണ്ടുവരേണ്ടതുണ്ട്. തുറമുഖത്തിനും വികസനം ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി അറേബ്യയിലേക്ക് ഹൂതികൾ നിരന്തരം അയച്ചുകൊണ്ടിരിക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ നൽകുന്നത് ഹുദൈദ തുറമുഖം വഴിയാണ്. ഹുദൈദ തുറമുഖത്തിന് മേലുള്ള നിയന്ത്രണം ഉപയോഗിച്ച് ചെങ്കടൽ വഴി സഞ്ചരിക്കുന്ന രാജ്യാന്തര എണ്ണക്കപ്പലുകളെ ഹൂതികൾ ആക്രമിക്കുന്നതായും സഖ്യസേന ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.