ഇസ്ലാമാബാദ്: ഭീകരതാവളങ്ങളെകുറിച്ച് അന്വേഷണം നടത്താൻ യു.എൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളെയും മറ്റു രാജ്യങ്ങളെയും ക്ഷണിച്ച് പാകിസ്താൻ. ഇന്ത്യയുമായുള്ള സംഘർഷത്തിെൻറ കാരണങ്ങളെകുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് പാക് ആക്ടിങ് വിദേശകാര്യ സെക്രട്ടറി മോസം അഹ്മദ് ഖാൻ യു.എൻ സ്ഥിരാംഗ രാജ്യങ്ങളുടെ അംബാസഡർമാരോട് ഇത് സൂചിപ്പിച്ചത്.
പാകിസ്താനിൽ ഭീകരതാവളങ്ങളുണ്ടെന്ന ഇന്ത്യയുടെ ആരോപണങ്ങളെകുറിച്ച് നിങ്ങൾക്ക് അന്വേഷിക്കാം. അതിലൂടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാക്കുകയും ചെയ്യാം എന്നായിരുന്നു അഹ്മദ് ഖാൻ പറഞ്ഞത്. ബാലാകോട്ടിലെ ഭീകരപരിശീലന കേന്ദ്രങ്ങൾ പാകിസ്താൻ പുനരാരംഭിച്ചതായി ഇന്ത്യ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.