ബഗ്ദാദ്: ഇറാഖിലെ മൂസിലിലെ െഎ.എസ് ഭീകരരെ തുരത്തുന്നതിനുള്ള ഇറാഖി സേനയുടെ പോരാട്ടം നിർണായക ഘട്ടത്തിലെത്തി. അബൂബക്കർ അൽ ബഗ്ദാദി െഎ.എസിെൻറ ഖിലാഫത്ത് പ്രഖ്യാപനം നടത്തിയ പടിഞ്ഞാറൻ മൂസിലിലെ അൽ നൂരി പള്ളി ലക്ഷ്യമാക്കിയാണ് സേന ഇപ്പോൾ നീങ്ങുന്നത്. മൂസിലിലെ പഴയ പട്ടണത്തിൽ ഹെലികോപ്ടറുകൾ കനത്ത വ്യോമാക്രമണമാണ് നടത്തുന്നത്. കരസേന പള്ളിയുടെ അടുത്തെത്തിയതായാണ് അവസാനം ലഭിക്കുന്ന റിപ്പോർട്ട്. മണിക്കൂറുകൾക്കകം പള്ളിയുടെ നിയന്ത്രണം കൂടി പിടിച്ചെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നെതന്ന് സേനാ വൃത്തങ്ങൾ അവകാശപ്പെട്ടു.
പ്രദേശത്തുനിന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ള സിവിലിയന്മാരുടെ വലിയ സംഘങ്ങൾ രക്ഷപ്പെട്ടു പുറത്തെത്തിയിട്ടുണ്ട്. ഇവർ സമീപ പ്രദേശങ്ങളിലെ അഭയാർഥി കേന്ദ്രങ്ങളിലാണ് കഴിയുന്നത്. പട്ടണത്തിൽനിന്ന് െഎ.എസിനെ ഒഴിപ്പിക്കുന്ന പോരാട്ടം ആറാം മാസത്തിലേക്ക് കടന്നിരിക്കയാണ്. ഇറാഖി സേനക്ക് പുറമെ യു.എസ് സേനയും ശിയാ ഗ്രൂപ്പുകളും ആക്രമണങ്ങൾ നടത്തുന്നുണ്ട്. അൽ നൂരി പള്ളിയിൽ സംസാരിക്കവെ 2014ലാണ് അബൂബക്കർ അൽ ബഗ്ദാദി െഎ.എസ് പ്രഖ്യാപനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.