കറാച്ചി: ലാൻഡി റെയിൽവേസ്റ്റേഷനിൽ ട്രെയിനുകൾ കൂട്ടിമുട്ടി 19പേർ മരിച്ചു. 40ഒാളം പേർക്ക് പരിക്കേറ്റു. മൃതദേഹങ്ങൾ ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കൽ സെൻറർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണ നിരക്ക് കൂടാൻ സാധ്യതയുണ്ടെന്ന് റെയിൽവേ മന്ത്രി അറിയിച്ചു.
മുൾട്ടാനിൽ നിന്നു വരുന്ന സകരിയ എക്സ്പ്രസ് നിർത്തിയിട്ട ഫരീദ് എക്സ്പ്രസുമായി കൂട്ടിയിടിച്ചാണ് അപകടം.
റെയിൽവേ ജീവനക്കാർ ട്രാക്കിൽ ട്രെയിൻ നിർത്തിയിരിക്കുന്നത് ഒാർക്കാതെ അബദ്ധത്തിൽ സകരിയ എക്സ്പ്രസിന് പച്ചക്കൊടി കാണിക്കുകയായിരുന്നെന്ന് സിന്ധ് റെയിൽവേ അധികൃതർ അറിയിച്ചു.
രണ്ടു ട്രെയിനുകളിലും 1000ഒാളംയാത്രക്കാരുണ്ടായിരുന്നെന്ന് റെയിൽവേ ഡിവിഷണൽ സൂപ്രണ്ട് നാസിർ നസീർ അറിയിച്ചു.
ഇടിയുടെ ആഘാതത്തിൽ ട്രെയിനുകളിലെ രണ്ടുബോഗികൾ തലകീഴായി മറിഞ്ഞു. അപകടത്തിൽ പെട്ടവരെ ബോഗികൾ പൊളിച്ചു മാറ്റിയാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിനു ശേഷം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിലച്ചരിക്കുകയാണ്.
ഡ്രൈവറുടെയും അസിസ്റ്റൻറ് ഡ്രൈവറുടെയും അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് കരുതുന്നതായി റെയിൽവേ മന്ത്രി ഖ്വാജാ സാദ് റഫീക്ക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.