തെൽഅവീവ്: 2014ൽ ഗസയിലെ റഫയിൽ 135 ഫലസ്തീൻ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ സൈനികർക്ക് ഇസ്രായേൽ സൈന്യത്തിെൻറ ക്ലീൻചിറ്റ്.
സൈനികർ തെറ്റുചെയ്തതായി സ്ഥാപിക്കാൻ കാരണമില്ലെന്നു പറഞ്ഞാണ് ഇസ്രായേൽ സൈന്യം ക്ലീൻചിറ്റ് നൽകിയത്. ‘കറുത്ത വെള്ളിയാഴ്ച’ എന്നുവിശേഷിപ്പിക്കപ്പെടുന്ന ഏകപക്ഷീയ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറ്റമുക്തരായ നടപടി അപലപനീയമാണെന്ന് ഫലസ്തീനിലെ പ്രതിരോധപ്രസ്ഥാനമായ ഹമാസ് പ്രതികരിച്ചു.
‘‘നിയമനടപടികളിൽനിന്നും രക്ഷപ്പെടാനുള്ള ഇസ്രായേൽ സൈന്യത്തിെൻറ ശ്രമമാണിത്. ലോകം ഒന്നടങ്കം സാക്ഷ്യം വഹിച്ച ആക്രമണമായിരുന്നു അത്,’’ ഹമാസ് വക്താവ് ഹാഥിം ഖാസിം പറഞ്ഞു.
2014ൽ ഇസ്രായേൽ ഫലസ്തീനെതിരെ നടത്തിയ ഏഴു ആഴ്ച നീണ്ട ആക്രമണത്തിനിടെ, ആഗസ്റ്റ് ഒന്നിനായിരുന്നു റഫ കൂട്ടക്കൊല.
വിവിധ സംഘടനകളുടെ സമ്മർദത്തെ തുടർന്ന് സംഭവത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സാേങ്കതിക കുരുക്കുകൾമൂലം, വിഷയത്തിൽ സമഗ്രാന്വേഷണം നടത്താൻ െഎ.സി.സിക്കായില്ല.
കുറ്റവാളികളെ അവരുടെ സൈന്യം വെറുതെവിട്ടതോടെ, ഇനി നടപടിയെടുക്കേണ്ട ബാധ്യത അന്താരാഷ്ട്ര സമൂഹത്തിേൻറതാണെന്ന് ഹമാസ് വക്താവ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.