നിയമവിരുദ്ധ കുടിയേറ്റത്തിന് അനുവാദം നൽകുന്ന വോെട്ടടുപ്പ് ഇസ്രായേൽ നിർത്തിവെച്ചു

തെൽഅവീവ്: അധിനിവിഷ്ട ജറൂസലമില്‍ പുതുതായി 500 പാർപ്പിടം നിയമവിരുദ്ധമായി നിർമ്മിക്കാൻ അനുവാദം നൽകുന്നത് സംബന്ധിച്ച വോെട്ടടുപ്പ് ഇസ്രായേൽ നിർത്തിവെച്ചു. പ്ലാനിങ് കമ്മിറ്റി അംഗം ഹനാൻ റുബിനാണ് ഇക്കാര്യം അറിയിച്ചത്.

അധിനിവേശത്തിനെതിരെ യുഎൻ പ്രമേയം പാസായ പശ്ചാത്തലത്തിലും അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലുമാണ് നടപടി.  ഇസ്രായേൽ പ്രസിഡൻറ് ബെഞ്ചമിൻ നെതന്യാഹുവാണ് വോെട്ടടുപ്പ് നിർത്തിവെക്കാൻ നിർദേശിച്ചതെന്നാണ് റിപ്പോർട്ട്.

1967 മുതൽ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലമിലും ഇസ്രായേൽ അധിനിവേശം നടത്തിയതിെൻറ ഫലമായി 5 ലക്ഷം ജൂതൻമാരാണ് നിയമവിരുദ്ധമായി താമസിക്കുന്നത്. കിഴക്കന്‍ ജറൂസലമില്‍ നിര്‍മാണം പൂര്‍ത്തിയായ നൂറിലധികം കുടിയേറ്റ ഭവനങ്ങള്‍ക്ക് ഈയാഴ്ചതന്നെ അംഗീകാരം നല്‍കുമെന്ന് ഇസ്രായേല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അനധികൃത കുടിയേറ്റങ്ങള്‍ക്ക് ഇസ്രായേല്‍ സര്‍ക്കാറിന്‍െറ കീഴിലുള്ള ജറൂസലം ലോക്കല്‍ പ്ളാനിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്മിറ്റിയാണ് പ്രമേയം വന്നതിനുശേഷം ഈ തീരുമാനങ്ങള്‍ കൈകൊണ്ടത്. ഒന്നരമാസത്തിനിടെ, കിഴക്കന്‍ ജറൂസലമില്‍ ആയിരത്തിലകം കുടിയേറ്റ ഭവനങ്ങള്‍ക്ക് ഈ കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന നിയമവിരുദ്ധ കുടിയേറ്റങ്ങൾ നിര്‍ത്തിവെക്കണമെന്ന പ്രമേയം യു.എന്‍ രക്ഷാസമിതി പാസാക്കിയത്. 14 രാജ്യങ്ങൾ ഫലസ്തീന് അനുകൂലമായി വോട്ട്ചെയ്തപ്പോൾ അമേരിക്ക വോെട്ടടുപ്പിൽ നിന്ന് വിട്ടുനിന്നു.

 

 

 

 

 

 

Tags:    
News Summary - Israel postpones vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.