ജകാർത്ത: മാർച്ച് 21 ലോകജലദിനമാണെന്ന് മാമ ഹസ്റിയക്ക് അറിയില്ല. അവൾ മുർക്കി മാന്ദർ പുഴക്ക് കുറുകെ നീന്തുകയാണ്, വെള്ളത്തിനായി. കുടിക്കാൻ ശുദ്ധജലമില്ലാത്ത തെൻറ നാട്ടിൽ ജനങ്ങൾക്ക് ആവശ്യമായ വെള്ളം അക്കരെ നിന്ന് ജാറുകളിൽ നിറച്ച് തിരികെ പുഴ നീന്തി കരയിലെത്തിക്കുന്നതാണ് ഹസ്റിയയുടെയും കൂട്ടാളികളുടെയും ജോലി. ഇത്തരത്തിൽ എത്തിക്കുന്ന വെള്ളം ജാർ ഒന്നിന് 500 രൂപക്ക് ദ്വീപ് നിവാസികൾക്ക് നൽകും. ഏതാണ്ട് 5800 കുടുംബങ്ങളുടെ ദാഹമകറ്റുന്നത് ഇൗ വെള്ളമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? വിശ്വസിച്ചേ മതിയാവൂ.
ഇന്തോനേഷ്യയിലെ സുലവെസി ദ്വീപുകാർക്ക് ശുദ്ധജലമെന്നത് കാലങ്ങൾ പഴകിയ ആവശ്യമാണ്. കുടിവെള്ളത്തിനായി മാന്ദർ പുഴ നീന്തുന്നത് ഇവിടെ പുതിയ കാര്യമല്ല. സുലവെസിയിൽ ജലം കുടിക്കാനും പ്രാഥമികാവശ്യങ്ങൾക്കും മാത്രമെ ഉപയോഗിക്കാനാവു, വർഷങ്ങളായി ഇവിടുത്തെ ജനങ്ങൾ ശുദ്ധജലത്തിനായി അപേക്ഷിക്കുന്നതായി ഹസ്റിയ പറഞ്ഞു. ഇത് ഇന്തോനേഷ്യയിലെ കേവലം ഒരിടത്തെ മാത്രം പ്രശ്നമല്ല. നിരവധി ഗ്രാമങ്ങൾ ഇത്തരത്തിൽ രാജ്യത്ത് ശുദ്ധജലമില്ലാതെ ജീവിക്കുന്നുണ്ട്. ലോക ബാങ്കിെൻറ കണ്ടെത്തലിൽ ജകാർത്തൻ നദിയായ സിറ്റാറെം ആണ് ലോകത്തിലെ തന്നെ എറ്റവും മലിനമായ നദി. സിറ്റാറെം ശുചീകരിക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. സിറ്റാറെം ശുചിയാക്കിയാൽ ഇന്തോനേഷ്യയുടെ ദാഹം ശമിപ്പിക്കാൻ അത് മതിയാവുമെന്നാണ് ഗവേഷകരുടെയും കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.