ബെയ്ജിങ്: ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയും പ്രതിസന്ധിയിൽ. മൂന്നു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും താഴ്ന്ന വളര്‍ച്ച നിരക്കിലാണ് രാജ്യം ഇപ്പോഴുള്ളത്. സ െപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ രാജ്യത്തിെൻറ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച ആറു ശ തമാനമാണ്. തൊട്ടുമുമ്പത്തെ പാദത്തിലെ 6.2 ശതമാനം വളർച്ച നിരക്കാണു വീണ്ടും താഴ്ന്നതെന്നു വെള്ളിയാഴ്ച സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
6.1 ശതമാനം വളർച്ച നിരക്കാണു പ്രവചിച്ചിരുന്നത്. 1992നു ശേഷം രാജ്യത്തു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണിത്. യു.എസുമായുള്ള വ്യാപാരയുദ്ധത്തിെൻറ ആശങ്കക്കിടെയാണ് ചൈന സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുന്നത്.
നികുതി ഒഴിവാക്കല്‍ ഉള്‍പ്പെടെ നടപടികള്‍ പ്രഖ്യാപിച്ച് സമ്പദ്ഘടന ഉത്തേജിപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈന. കോടിക്കണക്കിനു രൂപയാണ് നികുതിയിളവായി സര്‍ക്കാര്‍ നല്‍കിയത്. പണം വിപണിയിലെത്തിച്ചു ജനങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ സജീവമാക്കാനും പദ്ധതിയുണ്ട്.
വാര്‍ഷിക വളര്‍ച്ച നിരക്ക് 6 ശതമാനം-6.5 ശതമാനം ഇടയിലാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. മാസങ്ങളായി തുടർന്ന വ്യാപാരയുദ്ധത്തിന് വെടിനിർത്തലുമായി യു.എസും ചൈനയും കഴിഞ്ഞ വെള്ളിയാഴ്ച ധാരണയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.