ന്യൂഡൽഹി: കോവിഡിനെതിരായ യുദ്ധത്തിൽ ഇന്ത്യ ഉടനെ ജയിക്കുമെന്നും എല്ലാ സഹായങ്ങളുമായി തങ്ങൾ കൂടെ ഉണ്ടാകുമെന് നും ചൈന. ഡൽഹിയിലെ ചൈനീസ് എംബസി വക്താവ് ജി റോങ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇന്ത്യയുടെ പരിശ്രമത്തിന് ചൈനയുടെ പിന്തുണ വാഗ്ദാനം ചെയ്തത്. കോവിഡ് വൈറസിനെതിരായ പ്രവർത്തനത്തിൽ ചൈനക്ക് സഹായങ്ങൾ നൽകിയതിന് ഇന്ത്യയോട് നന്ദിയുണ്ടെന്നും അവർ വ്യക്തമാക്കി.
ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങിയ കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ 15 ടണ്ണോളം മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യ കൈമാറിയിരുന്നു. 3250 ഒാളം പേരുടെ ജീവനെടുത്ത കോവിഡിന്റെ പിടിയിൽ നിന്ന് ചൈന കര കയറുകയാണ്. ചൈനയിൽ രോഗം നിയന്ത്രണവിധേയമായപ്പോൾ ഇന്ത്യയടക്കം ലോകത്തിന്റെ മറ്റു ഭാഗങ്ങൾ കോവിഡ് ഭീഷണിയിലാണ്.
21 ദിവസം രാജ്യം സമ്പൂർണമായി അടച്ചിട്ട് കോവിഡിനെതിരായ പ്രതിരോധം തീർക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇൗ അവസരത്തിലാണ് ഇന്ത്യക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് ചൈനയെത്തുന്നത്. കോവിഡിനെ നിയന്ത്രണവിധേയമാക്കിയ അനുഭവം ഇന്ത്യയുമായി പങ്കുവെക്കാൻ ഒരുക്കമാണെന്നും അവർ പറയുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി കോവിഡ് പ്രതിരോധം സംബന്ധിച്ച് ചൈനീസ് അധികൃതർ വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.