ബെയ്ജിങ്: ചൈനയെ അസഭ്യംവിളിക്കാൻ ഒരു അവസരവും കളയാത്ത യു.എസിനെയും പ്രസിഡൻറ് ഡോണൾഡ് ട്രംപിനെയും കണക്കിന് പഴിച്ച് ചൈനയുടെ രസികൻ അനിമേഷൻ വിഡിയോ വൈറലാകുന്നു. ചൈനയെ പ്രതിനിധാനംചെയ്ത് ഒരു ഭടനും അമേരിക്കക്കായി സ്റ്റാച്യൂ ഓഫ് ലിബർട്ടിയും പരസ്പരം നടത്തുന്ന സംഭാഷണമായി പുരോഗമിക്കുന്ന വിഡിയോ നാലു മാസം നീളുന്ന വൈറസിെൻറ വ്യാപനവും ഇരുരാജ്യത്തിെൻറയും വിരുദ്ധ പ്രതികരണങ്ങളുമാണ് ചിത്രീകരിക്കുന്നത്. ന്യൂമോണിയ കൂടുതലായി കണ്ട ഡിസംബറിൽ ഭടെൻറ അറിയിപ്പോടെയാണ് വിഡിയോക്ക് തുടക്കം.
ഒരു പുതിയ വൈറസ് കണ്ടെത്തിയെന്ന് ജനുവരിയിൽ ചൈനയുടെ ഭടൻ വെളിപ്പെടുത്തുേമ്പാൾ അതിലെന്തിരിക്കുെന്നന്ന് സ്റ്റാച്യൂ ഓഫ് ലിബർട്ടി. അപകടകരമാണ്, മുഖാവരണം ധരിക്കണമെന്ന ആവശ്യത്തിന് അരുതെന്നാണ് യു.എസ് പ്രതികരണം. വീട്ടിലിരിക്കണമെന്ന് പറയുേമ്പാൾ മനുഷ്യാവകാശ ലംഘനമാണെന്നും താൽക്കാലിക ആശുപത്രികൾ ഒരുക്കിയെന്നതിന് അല്ല, അത് കോൺസൻട്രേഷൻ ക്യാമ്പാണെന്നും സ്റ്റാച്യൂ പ്രതികരിക്കുന്നു.
ഫെബ്രുവരിയിൽ രോഗികൾ കൂടി ആശുപത്രികൾ നിറഞ്ഞെന്ന ഭടെൻറ വാക്കുകൾക്ക് ചൈന എത്ര പിറകിലാണെന്ന് സ്റ്റാച്യൂവിെൻറ പരിഹാസം. ഡോക്ടർമാരും മരിച്ചുപോകുകയാണെന്നതിന് അക്ഷരാർഥത്തിൽ മൂന്നാം ലോകമെന്നാണ് പ്രതികരണം. മാർച്ച് മാസത്തിൽ സ്ഥിതിഗതികൾ മാറിമറിയുകയും യു.എസ് വൈറസിെൻറ പിടിയിലമരുകയും ചെയ്യുന്നതോടെ ആദ്യം പറഞ്ഞതൊക്കെയും വിഴുങ്ങുകയും ചൈനയെ നിരന്തരം കുറ്റപ്പെടുത്തുകയും ചെയ്യുന്ന യു.എസിനെയാണ് ചിത്രീകരിക്കുന്നത്.
അവസാനം, പനി പിടിച്ച് വിറക്കുന്ന സ്റ്റാച്യൂവിനോട് സ്വയം തിരിച്ചറിയുന്നുണ്ടോ എന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമാണെങ്കിലും ഞങ്ങൾതന്നെ എപ്പോഴും ശരിയെന്ന് മറുപടി പറയുന്നുണ്ട്. നിങ്ങളുടെ സ്ഥിരതയാണ് ഞങ്ങൾക്കിഷ്ടമെന്ന ഭടെൻറ വാക്കുകളോടെ വിഡിയോ അവസാനിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.