ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറൻ പാകിസ്താനിലെ സ്വാത് താഴ്വരയിലെ കിഴക്കാംതൂക്കായ മലഞ്ചരുവിലെ പാറക്കെട്ടിൽ ആറു മീറ്റർ ഉയരത്തിൽ പണിതീർത്ത ബുദ്ധ ശിൽപം പാകിസ്താൻ നവീകരിച്ചു. ഇറ്റാലിയൻ സർക്കാറിെൻറ സഹായത്തോടെയാണ് ശിൽപത്തിെൻറ പുനർനിർമാണം.
മേഖല പിടിച്ചടക്കിയ താലിബാൻ 11വർഷം മുമ്പ് നശിപ്പിച്ചതാണീ ചിരിക്കുന്ന ബുദ്ധപ്രതിമ. ഏഴാം നൂറ്റാണ്ടിൽ നിർമിച്ചതാണിതെന്നാണ് ചിത്രകാരന്മാരുടെ വിലയിരുത്തൽ. ദക്ഷിണേഷ്യയിലെ കല്ലിൽ കൊത്തിയ ശിൽപങ്ങളിൽ ഏറ്റവും വലുതായിരുന്നു ഇത്. 2007 സെപ്റ്റംബറിലാണ് താലിബാൻ ശിൽപം നശിപ്പിച്ചത്. സ്ഫോടകവസ്തുക്കളുപയോഗിച്ചും കുഴികളുണ്ടാക്കിയും മുഖത്തിെൻറയും ചുമലിെൻറയും പകുതിയിലേറെ ഭാഗങ്ങളും നശിപ്പിച്ചു. ശിൽപം നവീകരിക്കാൻ ഇറ്റാലിയൻ സർക്കാർ 29 ലക്ഷം ഡോളറാണ് നിക്ഷേപമായി ൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.