കൈറോ: നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറുന്നതിനുമുമ്പ് തന്‍െറ മോചനത്തിനായി ഇടപെടണമെന്ന് ഈജിപ്ത് തടവില്‍ കഴിയുന്ന യു.എസ് വനിത അയ ഹിജാസി.
ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയോടുള്ള ട്രംപിന്‍െറ നിലപാട് ഹിജാസിയുടെ മോചനം കൂടുതല്‍ അനിശ്ചിതത്വത്തിലാക്കുമെന്ന ആശങ്കയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. 2014 മേയ് ഒന്നിന് രാത്രിയാണ് ഈജിപ്ത് പൊലീസ് അയ ഹിജാസിയെയും ഭര്‍ത്താവ് മുഹമ്മദ് ഹസ്നൈനെയും അറസ്റ്റ് ചെയ്തത്.
തെരുവുകുട്ടികളുടെ ക്ഷേമത്തിനായി ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്ന സന്നദ്ധ സംഘടന മനുഷ്യക്കടത്ത് നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. അറസ്റ്റ് കഴിഞ്ഞ് 900 ദിവസത്തിനുശേഷവും തെളിവു നല്‍കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.