കർദിനാളെ തള്ളി എറണാകുളം-അങ്കമാലി അതിരൂപത; ജനാഭിമുഖ കുർബാന തുടരും

കൊച്ചി: കുർബാന വിവാദത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരിയെ തള്ളി എറണാകുളം-അങ്കമാലി അതിരൂപത. ജനാഭിമുഖ കുർബാന തുടരുമെന്ന് രൂപത അറിയിച്ചു. പുതിയ രീതി നിലവിൽ നടപ്പാക്കാനാവില്ലെന്ന് ആർച്ച് ബിഷപ്പ് ആന്‍റണി കരിയൽ അറിയിച്ചു. വത്തിക്കാൻ എറണാകുളം-അങ്കമാലി അതിരൂപതക്ക് ഇക്കാര്യത്തിൽ ഇളവ് നൽകിയിട്ടുണ്ടെന്നും ആന്‍റണി കരിയൽ അവകാശപ്പെട്ടു. നേരത്തെ പുതിയ കുർബാന സമ്പ്രദായം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജോർജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതക്ക് കത്തയച്ചിരുന്നു.

പുതിയ കുർബാന സമ്പ്രദായം അടിച്ചേൽപ്പിച്ചാൽ സംഘർഷത്തിന് സാധ്യതയുണ്ട്. കനോൻ നിയമപ്രകാരമുള്ള ഇളവ് നിലനിൽക്കുന്നതിനാൽ പഴയ രീതി തുടരും. ക്രിസ്മസ് കുർബാനകൾ പുതിയ രീതിയിൽ നടപ്പാക്കണമെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി കർശന നിർദേശം നൽകിയിരുന്നു.

സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കൂര്‍ബാന അര്‍പ്പിക്കണമെന്ന കര്‍ശന നിര‍ദ്ദേശമാണ് സഭാദ്ധ്യക്ഷന്‍ മാര്‍ ആലഞ്ചേരി സര്‍ക്കുലറിക്കിയത്. എറണാകുളം-അങ്കമാലി അതിരൂപതയിലെത്തുന്ന മെത്രാന്‍മാർക്ക് അതിനുവേണ്ട സൗകര്യമൊരുക്കണമെന്ന് രൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്‍റണി കരിയിലിന് നിര്‍ദ്ദേശവും നല്‍കി. അടുത്ത ഈസ്റ്ററിന് മുമ്പ് സഭയിലൊട്ടാകെ ഏകീകൃതകുര്‍ബാന നടപ്പാക്കുമെന്നായിരുന്നു ആലഞ്ചേരിയുടെ പ്രതികരണം.

നിലവില്‍ ഏകീകൃത കൂര്‍ബാന അർപ്പിക്കുന്നതില്‍ നിന്നും എറണാകുളം-അങ്കമാലി അതിരൂപതയിലെ പുരോഹിതര്‍ക്ക് മാത്രമെ ഇളവുള്ളു. ഈ ഇളവുമൂലം മറ്റിടങ്ങളിലെ മെത്രാന്‍മാരും പുരോഹിതരും എറണാകുളം-അങ്കമാലി അതിരൂപതിയിലെത്തിയാലും ഏകീകൃത കുർബാന അര്‍പ്പിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് മാര്‍ ആലഞ്ചേരി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്

Tags:    
News Summary - Archdiocese of Ernakulam-Angamaly rejects Cardinal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.